മറയൂർ: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് രാത്രിയിൽ വീടിനു തീയിട്ടു. വീട് പൂർണമായും കത്തിനശിച്ചു. അയൽവീടുകളിലേക്കും തീ പടർന്നു. ഒൻപതുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാന്തല്ലുർ ടൗണിൽ താമസിക്കുന്ന വേളാങ്കണ്ണിയാണ് കഴിഞ്ഞദിവസം സ്വന്തം വീടിന് തീയിട്ടത്. രണ്ടുദിവസമായി ലഹരിക്കടിമപ്പെട്ട് വീട്ടുകാരും അയൽവാസികളുമായി നിരന്തരം വഴക്കുണ്ടാക്കിയ ഇയാൾ രാത്രി ഒന്നോടെയാണ് വീടിന് തീയിട്ടത്. തീയിൽ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി ത്തെറിച്ച് സമീപവീടുകളുടെ മുകളിൽ വീണെങ്കിലും അയൽവാസികളുടെ അവസരോചിതമായ ഇടപെടൽമൂലം തീ പടർന്നില്ല.
യുവാവ് വീടിനു തീയിട്ടസമയം വേളാങ്കണ്ണിയുടെ മാതാപിതാക്കളായ ഡേവിഡ്, സരസ്വതി, ഇവരുടെ സഹോദേരൻ അന്തോണി, ചെറിയകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർ വീടിനുള്ളിലുണ്ടായിരുന്നു.
ലഹരിക്ക് അടിമയായ യുവാവ് രാത്രിയിൽ വീടിനു തീയിട്ട ു
10:16 PM Apr 05, 2017 | Deepika.com