ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിവച്ച സന്പൂർണ മദ്യനിരോധനത്തിന്റെ ചുവടുപിടിച്ച് തമിഴ്നാട്ടിൽ 500 മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉത്തരവിട്ടു. മുഖ്യമന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് പളനിസ്വാമി അമ്മയുടെ വാഗ്ദാനത്തെക്കുറിച്ചു വാചാലനായത്.
2016 മേയിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന്റെ 500 വിദേശമദ്യശാലകൾ പൂട്ടുമെന്നു ജയലളിത പ്രസ്താവിച്ചത്. ജയലളിതയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാൽ, ഒരു പടികൂടെക്കടന്ന് അഞ്ഞൂറു മദ്യശാലകൾകൂടെ പൂട്ടാനാണ് പളനിസ്വാമി ഇന്നലെ ഉത്തരവിട്ടത്. ഇതുൾപ്പെടെ അഞ്ച് സുപ്രധാന ഉത്തരവുകളിലാണ് പളനിസ്വാമി ഇന്നലെ ഒപ്പുവച്ചത്.അമ്മയുടെയും ചിന്നമ്മയുടെയും അനുഗ്രഹത്തോടെയാണു ഫയലുകളിൽ താൻ ഒപ്പുവച്ചതെന്നു പളനിസ്വാമി കൂട്ടിച്ചേർത്തു.
6,300 മദ്യശാലകളിൽനിന്നായി വർഷം 26, 000 കോടി രൂപയുടെ വരുമാനമാണു സർക്കാരിനു ലഭിച്ചുവരുന്നത്. അഭ്യസ്തവിദ്യരായ വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ അൻപതു ശതമാനം സബ്സിഡി നല്കുന്ന പദ്ധതിയും മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ വീടു നിർമിച്ചു നല്കുന്ന പദ്ധതിയും ഉൾപ്പെടെ അഞ്ച് സാമൂഹിക സുരക്ഷാ പദ്ധതികളിലാണു മുഖ്യമന്ത്രി ഇന്നലെ ഒപ്പുവച്ചത്. ജയലളിതയുടെ കാലത്ത് അമ്മ ലാപ്ടോപ് പദ്ധതി, അമ്മ കാന്റീൻ, അമ്മ ബോട്ടിൽഡ് വാട്ടർ, അമ്മ സോൾട്ട്, അമ്മ സിമന്റ്, അമ്മ മിക്സർ, ഗ്രൈൻഡർ, ടേബിൾ ഫാൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയി
രുന്നു.
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
01:35 AM Feb 21, 2017 | Deepika.com