കണ്ണൂർ: അക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കു താത്കാലിക അഭയവും വൈദ്യസഹായവും നിയമസഹായവും ഉള്‍പ്പെടെയുള്ള സേവനങ്ങളും മാനസിക പിന്തുണയും ഉറപ്പാക്കാൻ സ്റ്റോപ്പ് സെന്ററിനു ജില്ലയില്‍ കേന്ദ്രമൊരുങ്ങുന്നു. പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഏതൊരു അതിക്രമത്തിലും ഇരയായവര്‍ക്കു താത്കാലിക അഭയം ഒരുക്കുകയാണു ലക്ഷ്യം. കൂത്തുപറമ്പ് ഗവ. ആശുപത്രി കോമ്പൗണ്ടില്‍ താത്കാലിക കെട്ടിടത്തില്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
12-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമാണു സ്റ്റോപ്പ് സെന്റർ. ഗാര്‍ഹിക പീഡനം, ആസിഡ് ആക്രമണം, മാനസിക ശാരീരിക പീഡനം, ദുരഭിമാനകൊല, ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയില്‍ ഇരയാക്കപ്പെടുവര്ക്കു സുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കുകയാണു ലക്ഷ്യം. കൂടാതെ പോലീസ്-നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ കൗൺസിലിംഗ് ഏര്‍പ്പെടുത്താനും സ്റ്റോപ്പ് സെന്ററില്‍ സൗകര്യമൊരുക്കും. സമാനമായ കേസുകളില്‍ വൈദ്യസഹായത്തിനായി ആശുപത്രികളില്‍ എത്തിക്കുവരെ സെന്ററില്‍ എത്തിക്കുകയാണ് ആദ്യപടി. അവിടെ നിന്നു വിവരം പോലീസിലും മറ്റു വിഭാഗത്തിലേക്കും കൈമാറും. നിലവില്‍ 24 മണിക്കൂര്‍ സേവനവുമായി ഹെല്‍പ്പ് ലൈന്‍ (181) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വനിത വികസന കോര്‍പ്പറേഷനാണു ഹെല്പ്പ്ലൈന് പ്രവര്‍ത്തനം നിര്‍വഹിക്കുത്.
കൂത്തുപറമ്പ് ആശുപത്രിക്കു സമീപം 1,500 ചതുരശ്ര അടി സ്ഥലത്തു സെന്ററിനു സ്ഥിരം കെട്ടിടവും സൗകര്യങ്ങളും ഒരുക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. നിര്‍ഭയ ഫണ്ടുപയോഗിച്ചാണു പദ്ധതി നടപ്പാക്കുത്. സെന്ററിന്റെ പ്രവര്‍ത്തനചുമതല തെരഞ്ഞെടുക്കപ്പെടുന്ന എന്‍ജിഒയെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ജില്ലയില്‍ സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുതിനായി കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ എഡിഎം ഇ. മുഹമ്മദ് യൂസഫ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സ്റ്റോപ്പ് സെന്റര്‍ പദ്ധതിയെക്കുറിച്ചു വുമൺ പ്രൊഡക്ഷന്‍ ഓഫീസര്‍ സുലജ വിശദീകരിച്ചു.
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകൾക്ക് അഭയകേന്ദ്രം
01:44 AM Apr 05, 2017 | Deepika.com