സുശീൽകുമാറിന്‍റെ വീട് പി.ജയരാജൻ സന്ദർശിച്ചു

01:36 AM Apr 05, 2017 | Deepika.com
കണ്ണൂർ: വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി കണ്ണൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് സുശീൽകുമാറിന്‍റെ തളാപ്പിലുള്ള വീട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10 ഓടെയാണ് പി. ജയരാജന്‍റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ സുശീൽകുമാറിന്‍റെ വീട്ടിലെത്തിയത്. സുശീൽകുമാറിന്‍റെ പിതാവ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പുരുഷോത്തമൻ, മാതാവ് റിട്ട. അധ്യാപിക ചന്ദ്രിക തുടങ്ങിയവർ പി. ജയരാജനെയും മറ്റു സിപിഎം നേതാക്കളെയും സ്വീകരിച്ചു.
തന്‍റെ മകന് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും ഇന്നേവരെ ഒരു അക്രമസംഭവങ്ങളിലും പങ്കാളിയല്ലെന്ന് സുശീലിന്‍റെ മാതാവ് പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ലെന്ന് പി. ജയരാജനും പറഞ്ഞു. സുശീലിനെ ആക്രമിച്ച കേസിൽ മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ജയരാജൻ പറഞ്ഞു. മകന്‍റെ അവസ്ഥ കാണാൻ സാധിക്കാത്തതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ സന്ദർശിക്കാതിരുന്നത്. ഇപ്പോൾ കുറച്ച് ഭേദമായി മംഗലാപുരം തേജസ്വിനി ആശുപത്രിയിൽ ഉണ്ടെന്നും കഴിഞ്ഞ ദിവസം പോയി കണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. സമാധാനമില്ലാത്ത നാളുകളാണ് കടന്നുപോയതെന്നും അവന്‍റെ ആയുസ് തിരികെ ലഭിച്ചതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
പതിനഞ്ചുമിനിറ്റ് വീട്ടിൽ ചെലവഴിച്ച സിപിഎം നേതാക്കൾ തണുത്ത ജ്യൂസും കഴിച്ചാണ് മടങ്ങിയത്. സുശീൽകുമാറിന്‍റെ അനുജനും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ സലീഷും വീട്ടിലുണ്ടായിരുന്നു. സിപിഎം നേതാക്കളായ എം. പ്രകാശൻ, ഏരിയാ സെക്രട്ടറി സുധാകരൻ എന്നിവരും പി. ജയരാജനോടൊപ്പമുണ്ടായിരുന്നു. സുശീൽകുമാറിന്‍റെ വീട് സന്ദർശിക്കാനിടയായ സാഹചര്യം പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ചു.
സുശീലിന്‍റെ പിതാവിനെയും അമ്മയെയും കാണുന്നതിന് നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പലരും സംശയത്തോടെ വീക്ഷിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താലാണ് സന്ദർശനം മാറ്റിയത്. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായതിൽ തനിക്കും പാർട്ടിക്കും സുശീൽകുമാറിന്‍റെ മാതാപിതാക്കൾക്കും സന്തോഷമുള്ള കാര്യമാണെന്നും ജയരാജൻ പറഞ്ഞു.
സുശീൽകുമാറിനു നേരേ നടന്ന അക്രമത്തിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള ആർഎസ്എസ് നീക്കം പൊളിഞ്ഞിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ജില്ലാ കമ്മിറ്റി ഓഫീസിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. യഥാർഥ പ്രതികളായ മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആർഎസ്എസ്-പോപ്പുലർഫ്രണ്ട് കൂട്ടുകെട്ടിന്‍റെ വഞ്ചന പൊളിച്ചെടുത്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപയോഗിക്കുന്നതരം കത്തിയാണ് സുശീൽകുമാറിനെ വെട്ടാൻ ഉപയോഗിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
പോപ്പുലർഫ്രണ്ട് നടത്തുന്ന മിക്കവാറും ആക്രമണങ്ങളിൽ ഇതേ രീതിയിലുള്ള ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തരം ആയുധങ്ങളുടെ സ്രോതസും ആയുധപരിശീലന കേന്ദ്രങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഈ സംഭവത്തിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു.
പുതിയതെരുവിലെ നിത്യാനന്ദ സ്കൂളിനു നേരേ നടന്ന ആക്രമണത്തിലും ആർഎസ്എസ് കാര്യവാഹക് ബിനോയ് ബെനഡിക്റ്റിനും നേരെ നടന്ന ആക്രമണങ്ങളിലും പാർട്ടിക്ക് യാതൊരു പങ്കുമില്ല. മുഴക്കുന്ന് പീഡനക്കേസിൽ സിപിഎം നേതാവിന്‍റെ പങ്കിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നും തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
എം. പ്രകാശനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.