തിരുവനന്തപുരം: അടിയന്തിര ജീവന്‍രക്ഷാ പരിശീലനത്തിലൂടെ പല ജീവനുകളും വിദ്യാര്‍ഥികള്‍ക്ക് രക്ഷിക്കാനാകുമെന്ന് മന്ത്രി കെ.കെ. ഷൈലജ. വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുള്ള പരിശീലനം നല്‍കുന്നതിലൂടെ അടിയന്തിര ഘട്ടത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താൻ അവർക്കാകുമെന്നും മന്ത്രി പറഞ്ഞു.
ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ശാഖയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അടിയന്തിര ജീവന് രക്ഷാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ. മുരളീധരന് എംഎല്‍എ പരിശീലന സിഡിയുടെ പ്രകാശനം നിര്‍വഹിച്ചു. ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സരസ്വതി വിദ്യാലയ ചെയര്മാന് ജി. രാജമോഹന്‍ , പ്രിന്‍സിപ്പൽ ഒ.ആര്. ഷൈലജ, ഐഎപി ഭാരവാഹികളായ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ. എ. സന്തോഷ്കുമാര്‍ , ഡോ. റിയാസ്, ഡോ. രാജ്മോഹന്‍, ഡോ. ക്രിസ്റ്റിന് ഇന്ദുമതി, ഡോ. അഞ്ജു ദീപക് എന്നിവര്‍ പങ്കെടുത്തു.
ഡോ. പ്രമീള ജോജി, ഡോ. അഭിരാം ചന്ദ്രന് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്കി.
വിദ്യാർഥികൾക്ക് അടിയന്തിര ജീവന്‍രക്ഷാ പരിശീലനം ആവശ്യം: മന്ത്രി കെ.കെ. ഷൈലജ
01:23 AM Apr 05, 2017 | Deepika.com