മുംബൈ: മുംബൈയിൽനിന്നു ലണ്ടനിലേക്കു പറന്ന ജെറ്റ് എയർവേസ് വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള(എടിസി) ബന്ധം നഷ്ടമായി. ജർമനിയുടെ വ്യോമമേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയിയിരുന്നു സംഭവം. തുടർന്ന് ജർമൻ യുദ്ധവിമാനങ്ങൾ ജെറ്റ് എയർവേസ് വിമാനത്തിന് അകമ്പടിയായി പറന്നു.
വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെത്തുടർന്നായിരുന്നു ജർമനി യുദ്ധവിമാനങ്ങൾ അയച്ചത്. 330 യാത്രക്കാരും 15 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊളോണിനു മുകളിലൂടെ പറക്കുന്പോഴായിരുന്നു എടിഎസുമായുള്ള ബന്ധം നഷ്ടമായത്.
എന്നാൽ മിനിറ്റുകൾക്കകം എടിസിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ജർമൻ യുദ്ധവിമാനങ്ങൾ പിൻവാങ്ങുകയും ചെയ്തു. ജെറ്റ് എയർവേസ് വിമാനം യാത്ര തുടരുകയും സുരക്ഷിതമായി ലണ്ടനിലെത്തുകയും ചെയ്തു.
ജെറ്റ് എയർവേസ് വിമാനത്തിന്റെ പൈലറ്റ് തെറ്റായ ഫ്രീക്വൻസി ഉപയോഗിച്ചതാണു പ്രശ്നത്തിനു കാരണമെന്നാണു പ്രാഥമിക നിയമഗം. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി
10:22 PM Feb 19, 2017 | Deepika.com