വിഷരഹിത കണിവെള്ളരി വിളവെടുപ്പ്

10:56 PM Apr 04, 2017 | Deepika.com
ചേർത്തല: വിഷുവിന് വിഷരഹിത കണിവെള്ളരി പദ്ധതിയിൽ ചേർത്തല തെക്ക് സഹകരണബാങ്കിന്‍റെ നേതൃത്വത്തിൽ ഇലഞ്ഞിപ്പാടത്ത് വിളയിച്ച കണിവെള്ളരി വിപണിയിലേക്ക്. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
തരിശുപാടങ്ങൾ ഉൾപ്പെടെ തുടർച്ചയായ കാർഷിക പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. പാടശേഖരങ്ങളിൽ നെൽകൃഷി നിർബന്ധമായും സാധ്യമാക്കണം. അതിനുശേഷം പച്ചക്കറികൃഷിയും നടത്തണം. മദ്യവ്യവസായ പ്രതിസന്ധിയിലൂടെ എന്തെല്ലാം വരുമാന നഷ്ടമുണ്ടായാലും അതെല്ലാം അതിജീവിച്ച് പദ്ധതികൾ നടപ്പാക്കുകയും കേരള വികസന ചരിത്രത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണൻ പാടശേഖര ഉടമ പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണന് വെള്ളരി നൽകി വിപണനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സി.വി. മനോഹരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. സലിം, റോസ്മേരി, വിജയമ്മ ഗോപാലകൃഷ്ണൻ, രജിമോൾ ബിജു, മഹിളാമണി സിധാർഥൻ, അംബിക അശോകൻ, സിപിഎം അരീപ്പറന്പ് ലോക്കൽ സെക്രട്ടറി വി. വിനോദ്, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ജെ. പ്രേംകുമാർ, ബീന നടേശ്, സഹകരണ അസി. രജിസ്ട്രാർ പി.പി. പ്രസേനൻ, കൃഷി ഓഫീസർ എ.പി. അനൂപ്, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതിയംഗം ഡി. പ്രകാശൻ സ്വാഗതവും സെക്രട്ടറി ബിജോഷി നന്ദിയും പറഞ്ഞു. അതിഥികളെ വെള്ളരി ജ്യൂസ് നൽകിയാണ് സംഘാടകർ സ്വീകരിച്ചത്.
വിശാലമായ പാടശേഖരത്തിൽ കർഷക അവാർഡ് ജേതാക്കളായ എസ്.പി. സുജിത്തിന്‍റെയും ഭാഗ്യരാജിന്‍റെയും നേതൃത്വത്തിലാണ് വെള്ളരികൃഷി നടത്തിയത്. ബാങ്കിന്‍റെ തുണയിലും കൃഷി ഉദ്യോഗസ്ഥരുടെ മാർഗ നിർദേശത്തിലുമാണ് കൃഷി വിജയംകണ്ടത്. ഒൗഷധ ഗുണമേറിയ പൊട്ടുവെള്ളരിയും പാടത്ത് വിളഞ്ഞിട്ടുണ്ട്.
വിഷുക്കാലം പ്രമാണിച്ച് പാടശേഖരത്തിലും അരീപ്പറന്പിലും പ്രത്യേക സ്റ്റാളൊരുക്കി വിപണനം നടത്തും. വിഷുക്കണിയൊരുക്കലിന് അവിഭാജ്യ ഘടകമായ വെള്ളരി വിഷരഹിതമായി ഉദ്പാദിപ്പിച്ച് ന്യായവിലയ്ക്ക് നാട്ടുകാർക്ക് ലഭ്യമാക്കുകയെന്ന വേറിട്ട പദ്ധതിയാണ് ഇവിടെ വിജയംകണ്ടത്.