കരിന്പൻ: ഇന്ത്യയിലെ ജനങ്ങളെ മദ്യവിപത്തിൽനിന്നും രക്ഷിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവു നടപ്പാക്കുന്നതിന് സർക്കാർ തടസം സൃഷ്ടിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് പാപ്പാടി, സിൽബി ചുനയംമാക്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
മദ്യവിപത്തിൽനിന്നും ജനങ്ങളെ മോചിപ്പിക്കുവാനുളള കോടതിവിധി ചരിത്രപരവും ധീരവുമാണ്. പാതയോര മദ്യശാലകൾ നിർത്തലാക്കുക വഴി സമൂഹത്തിൽ വലിയ ന·കളാണ് വരുവാൻ പോകുന്നത്.
എന്നാൽ ഈ സത്യം മനസിലാക്കാൻ ശ്രമിക്കാതെ ഗവണ്മെന്റിന് കോടികളുടെ വരുമാനം ഇല്ലാതാക്കുന്നുവെന്നും ജോലി നഷ്ടപ്പെടുമെന്നും വികസനം മുരടിക്കുമെന്നുംപറഞ്ഞ് നടക്കുന്ന മന്ത്രിമാർ നാടിന് അപമാനമാണ്.
കോടതി വിധിയെ മറികടക്കാൻ സംസ്ഥാന പാതകളെ ജില്ലാ റോഡുകളാക്കുക, കളളുഷാപ്പുകളിലും മദ്യംവിൽപന തുടങ്ങിയ വികലനയങ്ങൾ തിരുത്തുവാൻ തയാറായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് മദ്യവിരുദ്ധസമിതിയും മദ്യവിരുദ്ധ ജനകീയ മുന്നണിയും നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
കോടതി വിധിക്ക് സർക്കാർ തടസംനിൽക്കരുതെന്ന് മദ്യവിരുദ്ധ സമിതി
10:34 PM Apr 04, 2017 | Deepika.com