ജനകീയ മുഖവുമായി മരങ്ങാട്ടുപിള്ളി പോലീസ്

10:24 PM Apr 04, 2017 | Deepika.com
കുറവിലങ്ങാട്: ലോക്കപ്പ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടുവെന്ന ആക്ഷേപം ശക്തമായുയർന്ന മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് ഇപ്പോൾ ജനകീയ മുഖം. ജനമൈത്രി പോലീസിന്‍റെ ശക്തമായ സാന്നിധ്യം സ്റ്റേഷൻ പരിധിയിൽ വ്യക്തമാകുന്ന ചിത്രമാണിപ്പോഴുള്ളത്.
ചൈത്ര തെരേസ ജോണ്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥ സ്റ്റേഷൻ ചുമതലയിലെത്തിയതോടെയാണ് സ്റ്റേഷനിലേക്കും പോലീസിന്‍റെ സേവനത്തിലേക്കും നിർഭയം എല്ലാവരും കടന്നെത്തുന്നത്. വനിതകളുടെ പരാതികൾക്ക് ഉടൻ പരിഹാരമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ സ്റ്റേഷനിലെ കേസുകളുടെയും നടപടികളുടെയും ചിത്രം വിളിച്ചുപറയുന്നത് പോലീസിന്‍റെ ജനകീയ മുഖമാണ്.
കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിലെ ഒരുവീട്ടിൽ മദ്യപിച്ചെത്തുന്ന ഭർത്താവിനെതിരെ പരാതിയുമായി സമീപിച്ച വീട്ടമ്മയ്ക്ക് ഉറപ്പായത് ഇനി മദ്യപിച്ച് പ്രശ്നമുണ്ടാക്കില്ലെന്ന ഭർത്താവിന്‍റെ ഉറപ്പാണ്. ഈ ഉറപ്പ് ശരിയാണെന്ന് സ്ഥീതീകരിക്കാൻ പോലീസിനെ ഈ വീട്ടിൽ പല ദിവസം അയച്ച് നടപടി ഉറപ്പിക്കുകയും ചെയ്തുവെത്രെ. സമയക്രമം പാലിക്കാത്ത കള്ളുഷാപ്പിനും ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം നടപടി നേരിടേണ്ടി വന്നു. നാട്ടിൻപുറത്തെ ഈ ഷാപ്പ് രാവിലെ സമയം ലംഘിച്ച് പ്രവർത്തനം ആരംഭിച്ചതിനെ പിന്നാലെ ഷാപ്പിലെത്തിയ വനിത പോലീസ് ഉദ്യോഗസ്ഥ ശക്തമായ നടപടിയാണ് ഉറപ്പാക്കിയത്. രണ്ടുപേർക്കെതിരേ കേസെടുത്തായിരുന്നു പോലീസ് നട
പടി.
പരാതിക്കാരില്ലെന്ന പേരിൽ കേസില്ലെന്ന സ്ഥിതി ഇപ്പോൾ മരങ്ങാട്ടുപിള്ളിയിലില്ല. പോലീസ് സ്വമേധയാ കേസെടുത്താണ് നിയമസംരക്ഷണം ഉറപ്പാക്കുന്നത്. കുടുംബശ്രീകളിലെ വനിതകളടക്കം വഴിവക്കിലും കവലകളിലും വച്ച് നിയമലംഘനങ്ങളുടെ രഹസ്യവിവരങ്ങൾ കൈമാറുന്നുവെന്നത് പോലീസ് നടപടികൾക്ക് വേഗം കൂട്ടുന്നുണ്ട്.
നാടിന് സമാധാനം ഉറപ്പാക്കുന്നതിനൊപ്പം സ്റ്റേഷൻ പ്രവർത്തനങ്ങളിലും കൃത്യത ഉറപ്പാക്കിയാണ് ചൈത്ര ഐപിഎസ് സ്റ്റൈൽ. തലേദിനത്തിലെ സൽക്കാരത്തിന്‍റെ ബാക്കിയായി മദ്യഗന്ധവുമായി സേവനത്തിനെത്തിയ പോലീസുകാരനും അത്യാവശ്യം താക്കീതും പരിശോധനയും ലഭിച്ചെന്നാണ് പറയപ്പെടുന്നത്. ‌
മദ്യത്തിലും മയക്കുമരുന്നിലും യുവതയെ നശിപ്പിക്കരുതെന്ന ഉറച്ച നിലപാടിലാണ് ചൈത്ര ഐപിഎസിന്‍റെ പ്രവർത്തനങ്ങൾ. മണ്ണ് മാഫിയയ്ക്ക് പൂട്ടിടാനും പദ്ധതികൾ സജീവമാക്കിയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥയുടെ പ്രവർത്തനം.