ന്യൂഡൽഹി: ഓസോണ്‍ പാളിയുടെ തകർച്ച മൂലം ഉണ്ടാകുന്ന മരണങ്ങളിൽ ഇന്ത്യ മുൻനിരയിലെന്നു പഠന റിപ്പോർട്ട്. സ്റ്റേറ്റ് ഗ്ലോബർ എയർ 2017 റിപ്പോർട്ടിലാണ് ഇന്ത്യയിലെ മോശം കാലാവസ്ഥ സംബന്ധിച്ച പരാമർശമുള്ളത്. ഓസോണ്‍ പാളിയുടെ തകർച്ച മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ച് എകദേശം 2.54 ലക്ഷം പേരാണ് ഇന്ത്യയിൽ മരിച്ചത്. ഇaxതു ബംഗ്ലാദേശിനെക്കാൾ 13 ഇരട്ടിയും പാക്കിസ്ഥാനേക്കാൾ 21 ഇരട്ടിയും കൂടുതലാണ്. ബ്രിട്ടീഷ്, യുഎസ് യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനറിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചില പ്രദേശങ്ങളിൽ വായു മലിനീകരണത്തെിൻറ തോത് കുറക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പ്രദേശങ്ങളിലും മലിനീകരണം ഉയരുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദീപാവലിക്ക് ശേഷം ഡൽഹിയിലുണ്ടായ വായു മലനീകരണം വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു. വായു മലനീകരണത്തിന്റെ ഫലമായി ഉണ്ടായ പുകമഞ്ഞുമൂലം ഡൽഹി കുറേ പുക മൂടിയ അവസ്ഥയിലായിരുന്നു.
ഓസോണ്‍ പാളിയുടെ തകർച്ച : മരണങ്ങളിൽ ഇന്ത്യ മുൻനിരയിൽ
02:06 AM Feb 16, 2017 | Deepika.com