വെള്ളനാട് ഭഗവതി ക്ഷേത്രത്തിൽ തൂക്കം നടന്നു

11:52 PM Mar 30, 2017 | Deepika.com
വെള്ളനാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ തുക്കം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ചു.325 കുട്ടികളാണ് തൂക്കത്തിനുള്ളത്.
തൂക്കവൃതക്കാരുടെ കൈയിലേറി കുരുന്നുകൾ തൂക്കവില്ലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്നതൊടെ തൂക്കം പൂർത്തിയാകും. പണ്ടാര തൂക്കം ഉൾപ്പെടെ ഈ വർഷം 326 തൂക്കവൃതക്കാർ 24 മുതൽ ക്ഷേത്ര കോമ്പൗണ്ടിൽ താമസിച്ച് വൃതനുഷ്ടങ്ങൾ നടത്തി ദിവസവും രാവിലെയും വൈകുന്നേരവും കുളത്തിൽ മുങ്ങി കുളിച്ച് രാവിലെ 5.30 നും രാത്രി 9.30 നും ക്ഷേത്രനടയിലെ പ്രധാന ചടങ്ങായ നമസ്കാരത്തിൽ പങ്കെടുത്ത് വ്രതം നോക്കിയാണ് കുരുന്നുകളുമായി തൂക്കവില്ലിലേറുന്നത്.
വൻ ഭക്തജന തിരക്കുള്ള ക്ഷേത്രത്തിലും പരിസരത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്നലെ പ്രാദേശിക വധി നൽകിയിരുന്നു.