ശാർക്കര ക്ഷേത്ര പരിസരത്ത് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

11:51 PM Mar 30, 2017 | Deepika.com
ചിറയിൻകീഴ്: ശാർക്കര ക്ഷേത്ര മൈതാനത്തെ കളിത്തട്ടിൽ അഴൂർ സ്വദേശിയായ എഴുപത്തഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. അഴൂർ, ചരുവിളവീട്ടിൽ സഹദേവൻ(75) ആണ് മരിച്ചത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമൈതാനത്ത് പോലീസ് കൺട്രോൾറൂം പ്രവർത്തിക്കുന്നുണ്ട്. ഇതിനു സമീപത്തെ കളിത്തട്ടിലാണ് വ്യാഴാഴ്ച രാവിലെ വൃദ്ധനെ കണ്ടത്. തട്ടി വിളിച്ചിട്ടും അനക്കമില്ലാതെ കിടന്നതിനാൽ എയ്ഡ്പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ ഉടൻതന്നെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബത്തിൽ നിന്നകന്ന് ചിറയിൻകീഴിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ആളായായിരുന്നുവെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പോലീസ് പറഞ്ഞു. വളരെ അവശനിലയിലാണ് ഇയാളെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മേൽനടപടികൾക്കു ശേഷം മൃതദേഹപരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെ ഇയാളുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ആളെ തിരിച്ചറിഞ്ഞു. ഭാര്യ: സുധർമ. മക്കൾ: ഷിബു, ഷീജ, ബിനു, ഷിമു.