അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

11:51 PM Mar 30, 2017 | Deepika.com
കോവളം: കോവളം വെള്ളാറിൽ യുവതിയായ വീട്ടമ്മയെയും രണ്ടരവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം സമുദ്ര ബീച്ചിനടുത്ത് വട്ടപ്പാറ വാഴമുട്ടം വിജി ഭവനിൽ പരേതനായ വിജയന്‍റെയും വസന്തയുടെയും മകൾ സുചിത്ര (26), മകൾ സായൂജ്യ (രണ്ടര വയസ് ) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും ഫോർട്ട് എസി പറഞ്ഞു.
ഷീറ്റ് മേഞ്ഞ വീട്ടിൽ കിടപ്പുമുറിയിലെ കഴുക്കോലിൽ ഇരുവരുടേയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് കാണപ്പെട്ടത്. സുചിത്രയും കുഞ്ഞും സുചിത്രയുടെ അമ്മ വസന്തക്കൊപ്പമാണ് താമസം. വസന്ത കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ്. ഇവർ രാവിലെ ആ റോടെ ജോലിക്കുപോയിരുന്നു. ഇതിനു ശേഷമായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയായിട്ടും സുചിത്രയെ വീടിനു പുറത്ത് കാണാത്തതിനെത്തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന മൂത്ത സഹോദരി വിജി വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപമാണ് സുചിത്രയെ വിവാഹം കഴിച്ചയച്ചത്. സുചിത്രയുടെ ഭർത്താവ് സുനിൽകുമാറിനെ നാലുമാസം മുമ്പ് തമിഴ്നാട്ടിലെ പളിനിക്കുസമീപം ഒരു സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വെൽഡിംഗ് തൊഴിലാളിയായിരുന്നു സുനിൽകുമാർ. ഈ സംഭവത്തിനുശേഷം സുചിത്ര മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ മകൾ സായൂജ്യ നിരന്തരമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുർന്ന് തുരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതും സുചിത്രയെ അലട്ടിയിരുന്നു.
കുഞ്ഞിന്‍റെ ചികിത്സയ്ക്കായി ദിവസങ്ങൾക്കു മുമ്പ് മെഡിക്കൽ കോളജിലെ ഭർതൃഗൃഹത്തിൽ പോയിരുന്ന സുചിത്ര ബുധനാഴ്ച രാവിലെ പത്തി നാണ് സ്വന്തം വീട്ടിൽ വന്നത്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും തിരുവല്ലം പോലീസ് പറഞ്ഞു.