ശ്മശാന ഭൂമി തിരിച്ചുപിടിച്ചെന്ന് ഹിന്ദു ഐക്യവേദി

11:43 PM Mar 30, 2017 | Deepika.com
കൽപ്പറ്റ: അന്പലവയൽ വില്ലേജിലെ ആദിവാസികളുടെ ശ്മശാന ഭൂമി കയ്യേറിയ വ്യക്തിയിൽ നിന്നും തിരിച്ച് പിടിച്ച് മൃതദേഹം സംസ്കരിച്ചതായി ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. 60 സെന്‍റ് വിസ്തൃതിയുണ്ടായിരുന്ന ആദിവാസികളുടെ ശ്മശാന ഭൂമി കയ്യേറ്റത്തിനുശേഷം മൂന്നു സെന്‍റായിരുന്നു.
ഇതോടെ 30 കുടുംബങ്ങൾ ഉൾപ്പെടുന്ന കൊട്ടന്പം കോളനി വാസികൾക്ക് മൃതദേഹം മറവ് ചെയ്യാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. കളക്ടറേറ്റിലും വില്ലേജ് ഓഫീസിലും പരാതി നൽകിയതിനെ തുടർന്ന് നടപടിയെടുക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
ഇതിനിടെ മരിച്ച കോളനിവാസി കിട്ട(37)യുടെ മൃതദേഹം പോലീസിന്‍റെയും തഹസിൽദാറുടേയും എതിർപ്പ് മറികടന്ന് ശ്മശാന ഭൂമിയിൽ സംസ്കരിച്ചു. ശ്മശാന ഭൂമി അളന്ന് തിരിച്ച് നൽകാത്ത പക്ഷം ഭൂമി കയ്യേറിയ വ്യക്തിയുടെ വീട്ട് മുറ്റത്ത് മൃതദേഹം സംസ്കരിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികളായ ജഗന്നാഥ് കുമാർ, സജിത്ത് കക്കടം, സജികുമാർ, പ്രശാന്ത് മലവയൽ എന്നിവർ പറഞ്ഞു.