പന്നിമറ്റം-ചെപ്പുകുളം റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

10:55 PM Mar 30, 2017 | Deepika.com
വെള്ളിയാമറ്റം: പന്നിമറ്റം-ചെപ്പുകുളം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. കുറച്ചു ഭാഗം ടാര്‍ ചെയ്തതല്ലാതെ പിന്നീട് മറ്റു നിര്‍മാണ പ്രവൃത്തികളൊന്നും ഇവിടെ നടത്തിയിട്ടില്ല. പന്നിമറ്റം, ഉടുമ്പന്നൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. വെള്ളിയാമറ്റം പഞ്ചായത്തിനു കീഴില്‍ വരുന്ന ചെപ്പുകുളം പ്രദേശവാസികള്‍ക്കു പഞ്ചായത്താവശ്യത്തിനായി എത്തണമെങ്കില്‍ ഉടുമ്പന്നൂര്‍ വഴി തൊടുപുഴ ചുറ്റി അന്‍പതോളം കിലോമീറ്ററുകള്‍ താണ്ടി വരേണ്ട ഗതികേടിലാണ്. ഇതു മൂലം ജനങ്ങള്‍ക്ക് സമയവും, പണവും നഷ്ടപെടുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമുള്ള ചെപ്പുകുളം റോഡ് സഞ്ചാരയോഗ്യമാക്കിയാല്‍ നൂറുകണക്കിനു ആളുകള്‍ അധിവസിക്കുന്ന ഈ പ്രദേശം വികസനത്തിന്‍റെ പാതയില്‍ എത്തിച്ചേരും.
ഓട്ടോറിക്ഷ പോലും പോകാന്‍ സാധിക്കാത്ത ഈ റോഡിന്‍റെ ടാറിംഗിനായി ജില്ലാ പഞ്ചായത് പത്ത് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒരു കിലോമീറ്റര്‍ ടാറിംഗിനു പോലും ഇതു തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. രോഗികളും, പ്രായമായവരുമാണ് ഇതുവഴി കടന്നു പോകാന്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോകേണ്ടവര്‍ കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയിലാണ്. ബന്ധപ്പെട്ട അധികാരികളും, ജനപ്രതിനിധികളും ഈ കാര്യത്തില്‍ താല്പര്യമെടുത്ത് പന്നിമറ്റം -ചെപ്പുകുളം റോഡിന്‍റെ പണി പൂര്‍ത്തിയാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.