മുണ്ടക്കയം കെഎസ്ഇബി വീണ്ടും പറയുന്നു പാക്കാനം എരുമേലിയിലാണെന്ന്; അല്ലെന്ന് എരുമേലി

10:41 PM Mar 30, 2017 | Deepika.com
എരുമേലി: പാക്കാനം വാർഡിൽ വഴിവിളക്കുകൾ സ്ഥാപിച്ചതിന്‍റെ വിശദാംശങ്ങളറിയാൻ വിവരാവകാശ അപേക്ഷ നൽകിയ ആളോട് പാക്കാനം വാർഡ് മുണ്ടക്കയം കെഎസ്ഇബി ഓഫിസിന്‍റെ കീഴിലാണന്ന് എരുമേലി കെഎസ്ഇബി ഓഫീസ് മറുപടി നൽകി. ഇതേ തുടർന്ന് മുണ്ടക്കയത്തെ സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയപ്പോൾ പാക്കാനം വാർഡ് എരുമേലി സെക്ഷൻ ഓഫിസിന്‍റെ കീഴിലാണെന്ന് മറുപടി. വീണ്ടും എരുമേലി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയപ്പോൾ പാക്കാനം വാർഡ് മുണ്ടക്കയം സെക്ഷനിലാണെന്ന പഴയ മറുപടി തന്നെ വീണ്ടും. സഹികെട്ട അപേക്ഷകൻ വീണ്ടും മുണ്ടക്കയം സെക്ഷൻ ഓഫീസിനെ സമീപിച്ചപ്പോഴും പാക്കാനം എരുമേലി സെക്ഷനിലാണെന്ന മറുപടി തന്നെ വീണ്ടും.
ഇതോടെ വലഞ്ഞ അപേക്ഷകൻ തെറ്റായതും പരസ്പര വിരുദ്ധമായതുമായ മറുപടി നൽകിയതാരാണെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന് പരാതി നൽകി. പാക്കാനം കാരിശേരി തെക്കെമേലേതിൽ ടി.ജി. രാജുവാണ് കെഎസ്ഇബി ഓഫീസുകളിലെ പരസ്പരവിരുദ്ധമായ മറുപടികളിൽ വട്ടം ചുറ്റിയത്. എരുമേലി ഗ്രാമപഞ്ചായത്തിലാണ് പാക്കാനം വാർഡ്. ഒപ്പം മുണ്ടക്കയം പഞ്ചായത്തിന്‍റെ അതിർത്തിയും കൂടിയാണ്. എരുമേലിയിലേക്ക് വനത്തിലൂടെ കടന്നുപോകുന്ന റോഡിലാണ് കഴിഞ്ഞയിടെ വാർഡംഗം ജോമോൻ തോമസിന്‍റെ ശ്രമഫലമായി എരുമേലി പഞ്ചായത്ത് ഫണ്ടിൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചത്. ഇതിന്‍റെ പ്രതിമാസ വൈദ്യുതി ചാർജ് എരുമേലി ഗ്രാമപഞ്ചായത്താണ് അടയ്ക്കുന്നത്. ഈ വഴിവിളക്കുകളുടെ നമ്പരും തുകയും വ്യക്തമാക്കി രാജുവിന് മുണ്ടക്കയം സെക്ഷൻ ഓഫിസ് മറുപടി നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ശരിവെച്ച് എരുമേലി കെഎസ്ഇബി നൽകിയ മറുപടിയിൽ തുക സ്വീകരിക്കുന്നുണ്ടെങ്കിലും പാക്കാനം പ്രദേശം തങ്ങളുടെ അധികാരപരിധിയിലല്ലെന്നറിയച്ചു. ഒപ്പം അപേക്ഷകനെ നേരിട്ട് കണ്ട് നിജസ്ഥിതി ബോധ്യപ്പടുത്തിയെന്ന് എരുമേലി സെക്ഷൻ അസിസ്റ്റന്‍റ് എൻജിനിയർ സുരേഷ് പറഞ്ഞു. വൈദ്യുതി കണക്ഷൻ നൽകലും അറ്റകുറ്റപണികളുമൊന്നും പാക്കാനം വാർഡിൽ എരുമേലി ഓഫീസ് മുഖനെ നടത്തിയിട്ടില്ല.
വൈദ്യുതി ചാർജ് കെഎസ്ഇബിയുടെ ഏത് ഓഫീസിലുംഅടയ്ക്കാം. തെറ്റായ മറുപടികൾ നൽകി അപേക്ഷകനെ വലച്ചത് മുണ്ടക്കയം ഓഫീസാണെന്നാണ് ആക്ഷേപം. പാക്കാനം വാർഡിലെ വൈദ്യുതീകരണ ജോലികൾ നാളിതുവരെയായി മുണ്ടക്കയം സെക്ഷനാണ് നടത്തുന്നതെന്ന് പ്രദേശവാസിയായ അപേക്ഷകൻ പറയുന്നു. മറുപടി വാസ്തവവിരുദ്ധമായി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് വിവരാവകാശ കമ്മീഷന് നൽകിയ പരാതിയിൽ അപേക്ഷകൻ പറയുന്നു.