തലശേരി: കുട്ടിമാക്കൂല്‍ പെരിങ്കളത്ത് ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. സഹയാത്രികനു ഗുരുതരമായി പരിക്കേറ്റു. ഇടിയേറ്റ് ബൈക്ക് രണ്ടായി മുറിഞ്ഞു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കുമാര്ഭട്ട് അസോസിയേറ്റ്സിലെ അക്കൗണ്ടന്റ് ട്രെയിനിയായ മേക്കുന്നിലെ നാമത്ത് വീട്ടില്‍ റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യാഗസ്ഥനായിരുന്ന പരേതനായ സുകുമാരന്‍-സതി ദമ്പതികളുടെ ഏക മകന് സ്നേഹിലാ(24)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പന്തക്കലിലെ ആരാമം വീട്ടില്‍ അനുരാഗിനെ (25) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനുരാഗും കുമാര്ഭട്ട് അസോസിയേറ്റ്സിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചുതെറിപ്പിച്ച കാർ മരത്തിലിടിച്ചാണു നിന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ ഇരുവരേയും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്നേഹില്‍ മരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു യാത്രക്കാരായ മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വാഹനം ഓടിച്ചിരുന്ന പറമ്പായി സ്വദേശി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായും എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവോയെന്നു വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സ്നേഹിലിന്റെ സംസ്കാരം ഇന്നു നടക്കും.
ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
09:56 PM Mar 30, 2017 | Deepika.com