സംസ്ഥാന ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പ്; ഫറൂഖ് കോളജ് സെമിയിൽ

02:04 AM Mar 30, 2017 | Deepika.com
തൃക്കരിപ്പൂർ: സംസ്ഥാന ക്ലബ് ഫുട്ബോളിൽ കരുത്തരായ കഐസ് ഇ ബി തിരുവനന്തപുരത്തെ അട്ടിമറിച്ചു ഫറൂഖ് കോളേജ് കോഴിക്കോട് സെമിയിൽ കടന്നു.
നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടിയതിനെതുടർന്ന് ടൈ ബ്രേക്കറിലൂടെയാണ് ഫറൂഖ് കോളജ് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്(54). ആദ്യ മത്സരത്തിലെ ക്യാപ്റ്റനായിരുന്ന താഹിർ സമാനെ ബെഞ്ചിലിരുത്തി മുഹമ്മദ് ഷെരീഫിനെ ക്യാപ്റ്റന്‍റെ കുപ്പായം അണിയിച്ച് കളത്തിലിറക്കിയ കോച്ച് ഇർഷാദ് ഹസൻ മുന്നേറ്റനിരയിൽ പി. ഇജാസ് അലിയെ ഇറക്കി നടത്തിയ പരീക്ഷണം ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ടാണ് 32 മത് മിനിറ്റിൽ ഇജാസിന്‍റ കാലിൽ നിന്നും മനോഹരമായ ഗോൾ പിറന്നത് .
തുടർന്നുള്ള ഫറൂഖിന്‍റ ഓരോ നീക്കങ്ങളും പ്രതിരോധിക്കാൻ അഞ്ച് മുൻ സന്തോഷ് ട്രോഫി താരങ്ങളുമായി ഇറങ്ങിയ കെഎസ്ഇബി ക്ക് കുറെ അധ്വാനിക്കേണ്ടി വന്നു. ഫറൂഖിന്‍റെ അരഡസൻ പന്തുകളാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയത്. കെഎസ്ഇബി ഗോൾ മുഖത്ത് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു ഫറൂഖിന്‍റെ താരങ്ങൾ . മറുഭാഗത്ത് ദുർബലമായ നീക്കങ്ങൾ മാത്രമാണ് ബോർഡിന്‍റെതായി ഉണ്ടായിരുന്നത്. രണ്ടാം പകുതിയിലും വലിയ മാറ്റങ്ങളൊന്നും പുറത്തെടുക്കാതെയാണ് മത്സരം അവസാനിച്ചത്. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് സമനില ഗോൾ നേടാനായത്. മികച്ച താരമായി ഫാറൂഖ് കോളജിന്‍റെ ഹമീം ജലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കരുത്തരായ എറണാകുളം സെൻട്രൽ എക്സൈസ് സേസ കൊല്ലവുമായി ഏറ്റുമുട്ടും.