പോസ്റ്റൽ സംവിധാനങ്ങൾക്കും ആശ്രയം കർണാടക

02:04 AM Mar 30, 2017 | Deepika.com
ബദിയഡുക്ക: താമസം കേരളത്തിൽ; ആശയ വിനിമയമെല്ലാം കന്നഡയിലും. ഇതുമൂലം ദുരിതമനുഭവിക്കുന്നതു പാവം ജനങ്ങൾ. പരാതിപ്പെട്ടാലും ഒന്നു തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികൾ. കേരള-കർണാടക അതിർത്തി പങ്കിടുന്നതും സംസ്ഥാനത്തിന്‍റെ ഏറ്റവും വടക്കേ അറ്റവുമായ എൻമകജെ പഞ്ചായത്തിലെ ചില പ്രദേശങ്ങൾ കേരളത്തിലും മറുവശം കർണാടകയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തുകാർ പോസ്റ്റൽ സംബന്ധമായ എല്ലാ വിഷയങ്ങൾക്കും ആശ്രയിക്കേണ്ടി വരുന്നത് കർണാടകയിലെ അഡ്യനടുക്ക പോസ്റ്റ് ഓഫീസിനെയാണ്. അതിർത്തി മേഖലയിലെ ജനങ്ങൾക്ക് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതായി പരാതി. എൻമകജെ പഞ്ചായത്ത് പരിധിയിലെ പെർളയിലും കാട്ടുകുക്കെയിലും പോസ്റ്റ് ഓഫീസ് നിലവിലുണ്ടെങ്കിലും അതിർത്തി പ്രദേശമായ അഡ്യനടുക്കയിലെ ഒരു ഭാഗം, കുഞ്ഞിപ്പാറ, കല്യാട്ടെ, കൊന്പര ബെട്ടു, പ്രദേശങ്ങളിലെ ജനങ്ങൾ പോസ്റ്റൽ സേവനങ്ങൾക്കു ആശ്രയിക്കുന്നത് കർണാടക ബണ്ട്വാൾ താലൂക്കിലെ അഡ്യനടുക്കയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസിനെയാണ്. പെർള പോസ്റ്റോഫീസ് പിൻ കോഡ് 671552ആണ്. പലപ്പോഴും പെർളയിൽ നിന്നും കിലോമീറ്റർ മാറി അഡ്യനടുക്കയിലുള്ളവർ പെർള പോസ്റ്റ് ഓഫീസിന്‍റെ പിൻ കോഡാണ് രേഖപ്പെടുത്തുന്നത്. അതിർത്തി പ്രദേശം നിലനിൽക്കുന്നതുകൊണ്ടുതന്നെ അത്തരം തപാൽ സംബന്ധമായ എഴുത്തുകുത്തുകൾ 574260 നന്പർ പിൻകോഡുള്ള അഡ്യനടുക്ക പോസ്റ്റ് ഓഫീസിലേക്കു തിരികെ അയക്കേണ്ടി വരുന്നു.
വീണ്ടും കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലെത്തി അവിടുന്ന് മംഗളൂരു വഴി അഡ്യനടുക്കയിലെത്തണം. ഇങ്ങനെ വരുന്പോൾ മേൽവിലാസക്കാരുടെ കൈയിൽ തപാലുകൾ എത്തുന്പോഴേയ്ക്കും മുന്നോ നാലോ ദിവസം വൈകും. അടിയന്തര പ്രാധന്യമുള്ളതും തൊഴിൽ സംബന്ധമായ അറിയിപ്പുകൾ ലഭിക്കാനും വൈകിയാലുണ്ടാകുന്ന നഷ്ടം ചെറുതൊന്നുമല്ല. ഇത്തരത്തിൽ തൊഴിലവസരം നഷ്ടപ്പെട്ടവർ പലരുമുണ്ട്. അതുപോലെ തന്നെ പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങിയ സേവനങ്ങൾക്കു അപേക്ഷ നൽകുന്പോൾ ഇവിടത്തുകാരെ അലട്ടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഇതിനുപകരം സംവിധാനമായി പെർള പോസ്റ്റ് ഓഫീസിന്‍റെ സബ് ഓഫീസ് അതിർത്തി പ്രദേശമായ കുഞ്ഞിപാറ, കൊന്പരബെട്ടു, എന്നീ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കുകയോ അല്ലാത്തപക്ഷം പെർളയിൽ പ്രവർത്തിക്കുന്ന തപാൽ ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണു തദ്ദേശവാസികൾ പറയുന്നത്. ഇതു സംബന്ധിച്ചു ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തണമെന്നാണ് ആവശ്യം.