മന്ത്രവാദ ചികിത്സയുടെ പേരിൽ പണം തട്ടിയെടുക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണം
01:59 AM Mar 30, 2017 | Deepika.com
ഇരിട്ടി: മന്ത്രവാദ ചികിത്സയുടെ പേരിൽ ഭാര്യയിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന പെരുവംപറന്പിലെ കെ.പി.നിഷാദ് നൽകിയ പരാതിയിൽ പായം പെരുവംപറന്പിലെ കെ.പി.നൗഷാദ് മുസ്ലിയാർക്കെതിരേ നടപടിയെടുക്കുവാൻ പോലീസ് തയാറാവണമെന്ന് യൂത്ത് കോണ്ഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നൗഷാദിന്റെ ഭാര്യയ്ക്ക് വിട്ടുമാറാത്ത തലവേദനയെതുടർന്ന് പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അവരിൽ നിന്നും പണം കൈക്കലാക്കിയെന്നും ബാധ ഒഴിപ്പിക്കലെന്ന പേരിൽ നടത്തിയ മന്ത്രവാദ ചികിത്സയെത്തുടർന്ന് അസുഖം കൂടിയതിനെതുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനാലാണ് ഇവരുടെ ജീവൻ രക്ഷിക്കാനായതെന്നും നിഷാദ് പോലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇയാൾ മന്ത്രവാദ ചികിത്സയുടെ പേരിൽ നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരേ നടപടിസ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.