ജമ്മു: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെയും സഹോദരൻ ഖാലിദ് മുസാഫിർ വാനിയുടെയും ബന്ധുക്കൾക്ക് ഒരു നഷ്ടപരിഹാരവും നല്കിയിട്ടില്ലെന്നു ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2015 മുതൽ സംസ്ഥാനത്തു കൊല്ലപ്പെട്ട 77 സൈനികരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നല്കിയിട്ടുണ്ട്. നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ആഭ്യന്തരത്തിന്റെ ചുമതലകൂടി വഹിക്കുന്ന മെഹബൂബ.
ഒളിവിൽ കഴിഞ്ഞിരുന്ന ബുർഹൻ വാനിയെ സന്ദർശിച്ചു മടങ്ങുംവഴി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മുസാഫിർ വാനിയെ രക്തസാക്ഷികളുടെ പട്ടികയിൽ സംസ്ഥാനം പെടുത്തിയെന്നു ചൂണ്ടിക്കാട്ടി വൻ വിവാദം ഉയർന്നിരുന്നു. മുസാഫിർ കൊല്ലപ്പെട്ടതിനുശേഷമാണു ബുർഹൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്.
ബുർഹൻ വാനിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്കിയിട്ടില്ലെന്നു മെഹബൂബ
12:51 AM Jan 19, 2017 | Deepika.com