നവീകരിച്ച നടുക്കര പൈനാപ്പിൾ കന്പനിയുടെ ഉദ്ഘാടനം ഏഴിന്

12:36 AM Mar 30, 2017 | Deepika.com
വാഴക്കുളം: നടുക്കര പൈനാപ്പിൾ കന്പനിയുടെ പ്രവർത്തനം പുനരാരംഭിച്ചു. നവീകരിച്ച കന്പനി ഏപ്രിൽ ഏഴിന് രാവിലെ 11ന് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അറ്റകുറ്റപ്പണി നടത്താതെയും ജീവനക്കാർക്ക് ശന്പളം നൽകാതെയും തകർച്ചയുടെ വക്കിലെത്തിയ കന്പനിയിൽ യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിച്ചാണ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. മാങ്ങ-പൈനാപ്പിൾ മിശ്രിതം ചേർത്ത ജൂസിന്‍റെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി പ്രവർത്തനം നിലച്ച കന്പനി അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു.
വേതന കുടിശിക നൽകാത്തതിനെ തുടർന്നു തൊഴിലാളികൾ പലവട്ടം സമരവും നടത്തിയിരുന്നു. ഒടുവിൽ മന്ത്രി ഇടപെട്ടാണ് ശന്പള കുടിശിക നൽകാനുള്ള നടപടി സ്വീകരിച്ചത്. കന്പനി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചത് തൊഴിലാളികൾക്ക് പ്രതീക്ഷനൽകുകയാണ്. നിലവിൽ ഏതാനും മാസത്തെ ശന്പളം കുടിശികയാണെങ്കിലും ഉത്പന്നങ്ങൾ വിപണിയിലെത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എൽദോ ഏബ്രഹാം എംഎൽഎ, കന്പനി ചെയർമാൻ ബാബു പോൾ എന്നിവരുടെ ശ്രമഫലമായി മന്ത്രി സുനിൽകുമാർ നേരത്തെ കന്പനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അടിയന്തരമായി കന്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ അന്നു ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു.
കന്പനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ പലപ്പോഴും വിലയിടിവ് നേരിടുന്ന പൈനാപ്പിൾ മേഖലയ്ക്ക് ഏറെ ആശ്വാസമാകും.