കലാശാലകൾ വിജ്ഞാന സന്പാദനത്തിന്‍റെ മഹാപാഠശാലകളായി വളരണം: ഗവർണർ

12:16 AM Mar 30, 2017 | Deepika.com
കോട്ടയം: കലാശാലകൾ വിജ്ഞാന സന്പാദനത്തിന്‍റെ മഹാപാഠശാലകളായി വളരണമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. കേരളത്തിലെ ഏറ്റവും മികച്ച സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട എംജി സർവകലാശാലയ്ക്ക് അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചു നിർമിക്കുന്ന അന്താരാഷ്‌ട്ര അക്കാദമിക് കണ്‍വൻഷൻ സെന്‍ററിന്‍റെ ശിലാസ്ഥാപനം എംജിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാസന്പന്നരായ യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കി സുരക്ഷിതഭാവി ഉറപ്പാക്കുകയും വിദ്യാർഥികളും അധ്യാപകരുമായി കൂടുതൽ അടുത്ത ഇടപെടലുകൾ ഉണ്ടാകുകയും ചെയ്താൽ വിദ്യാർഥി സമൂഹത്തിന്‍റെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനു വഴിയൊരുങ്ങുമെന്നു ഗവർണർ അഭിപ്രായപ്പെട്ടു.സർവകലാശാലാ വൈസ്ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
അധ്യാപകരും അനധ്യാപകരും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടുന്ന സമൂഹത്തിന്‍റെ കൂട്ടായ അധ്വാനവും ഐക്യവുമാണു മികച്ച സർവകലാശാല എന്ന നേട്ടത്തിനു വഴിയൊരുക്കിയതെന്നു ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂർ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ. ഷറഫുദീൻ, ഡോ. കെ. കൃഷ്ണദാസ്, പി.കെ. ഹരികുമാർ, രജിസ്ട്രാർ എം.ആർ. ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
നിർദിഷ്ട കണ്‍വൻഷൻ സെന്‍ററിൽ 1,200 സീറ്റുകളുള്ള ഓഡിറ്റോറിയം, എക്സിബിഷൻ ഏരിയ, തിയറ്റർ സ്പേസ്, 192 സീറ്റുകൾ വീതമുള്ള രണ്ട് കോണ്‍ഫറൻസ് റൂമുകൾ തുടങ്ങിയവ ഉണ്ടാകും.