ഈര: നീലംപേരൂർ കൃഷിഭവനു കീഴിലുള്ള ചിറക്കകം പെല്ലാക്ക പാടശേഖരത്തിൽ കൊയ്ത്തു പൂർത്തിയാക്കി സപ്ലൈകോ നെല്ല് തൂക്കിയെടുത്തു.
വേനൽമഴ മൂലം കൃഷി വിളവെടുക്കാതെ നശിച്ചുപോകും എന്നു കരുതിയ പ്രദേശത്ത് കൃഷിക്കാരുടെയും പന്പിംഗ് കോൺട്രാക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം കൊയ്ത്ത് മെഷീൻ ഇറക്കിയാണ് കൊയ്ത്ത് നടത്തിയത്.
വിളവെത്തിയിട്ടും വെള്ളവും ചെളിയും മൂലം കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാൻ കഴിയാതെ കർഷകർ ദുരിതമനുഭവിക്കുകയായിരുന്നു.
ഇരുനൂറിലധികം വരുന്ന പാടശേഖരത്തിൽ 150 ഏക്കറോളം കൊയ്ത്ത് മെഷീൻ ഉപയോഗിച്ചു കൊയ്തിരുന്നു. പിന്നീട് പെയ്ത ശക്തമായ മഴയിൽ പാടത്തു വെള്ളം കെട്ടിക്കിടക്കുകയും മെഷീൻ താഴുന്നതിനാൽ യന്ത്രങ്ങൾ തിരിച്ചുപോകാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് കൃഷിക്കാർ സംഘടിപ്പിച്ച് പോലീസ് സഹായത്തോടെ മെഷീനുകൾ തടഞ്ഞിടുകയായിരുന്നു. വാച്ചാലുകൾ വൃത്തിയാക്കുകയും മോട്ടോർ പ്രവർത്തിച്ചും വെള്ളം വെറ്റിച്ച് യന്ത്രങ്ങൾ ഇറക്കുകയായിരുന്നു.
കർഷകരുടെയും പന്പിംഗ് കോൺട്രാക്ടറുടെയും കൂട്ടായ യത്നമാണ് 50 ഏക്കറിലെ 40 ലക്ഷം രൂപ വരുന്ന നല്ല് നശിപ്പോകാതെ കൊയ്തെടുത്തത്.
നെല്ലിൽ ഈർപ്പം ആരോപിച്ച് മില്ല് ഉടമകൾ തൂക്കത്തിൽ കുറവ് വരുത്താൻ ശ്രമിച്ചതിൽ കർഷകർ പ്രതിഷേധിച്ചു. പ്രതിഷേധത്തെത്തുടർന്ന് യഥാർഥ തൂക്കത്തിന്റെ വില നേടിയെടുക്കാനും സാധിച്ചു.
കൊയ്ത്തു പൂർത്തിയായി കർഷകർ ആഹ്ളാദത്തിൽ
11:56 PM Mar 29, 2017 | Deepika.com