കാവാലം: മേജർ പളളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. രാവിലെ 8.30-നും 9.15നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്േറയും മേൽശാന്തി ഗോപകുമാർ ശർമയുടേയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. രാത്രി ഏഴിനു നടനാഞ്ജലി. ഉത്സവാനാളിൽ ദിവസവും രാവിലെ 11നു ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിനു ഉത്സവബലി ദർശനം, രാത്രി 9.30നു വിളക്കെഴുന്നളളിപ്പ്. ഏപ്രിൽ ഒന്നിനു രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം, 9.30നു കൊടിക്കീഴിൽ വിളക്ക്. രണ്ടിനു രാത്രി ഏഴിനു ശാസ്ത്രീയ സംഗീതം അരങ്ങേറ്റം. മൂന്നിനു രാത്രി 7.30നു സംഗീതസദസ്. നാലിനു രാത്രി 7.00നു സംഗീതപ്രണാമം, 10നു കഥകളി.
ആറാം ഉത്സവമായ അഞ്ചിനു രാത്രി 7.15ന് നൃത്തോത്സവം, ഒന്പതിനു തിരുവാതിര, പിന്നൽ തിരുവാതിര. ആറിനു രാത്രി 9.30നു ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ടരങ്ങ്. ഏഴിനു വൈകുന്നേരം നാലിനു വേലകളി, 7.30നു സേവ, 9.00നു തിരുമുന്‍പിൽവേല, 10നു പാലാ കമ്യുണിക്കേഷന്റെ ഗാനമേള. എട്ടിനു രാത്രി 10നു ഹൃദയഗീതങ്ങൾ, പുലർച്ചെ രണ്ടിനു പള്ളിവേട്ട. ഒന്പതിനു രാവിലെ 10നു കൊടിയിറക്ക്, ആറാട്ട്പുറപ്പാട്, 11 മുതൽ മഹാപ്രസാദമൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു ആറാട്ട് വരവ്.
പളളിയറക്കാവിൽ കൊടിയേറ്റ് നാളെ
10:06 PM Mar 29, 2017 | Deepika.com