ആലപ്പുഴ: സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരേ ആത്മീയ പ്രതിരോധം തീർക്കുന്നതിനായി നിശാസഞ്ചാര ദേവാസ്ത സംഘങ്ങൾ. കലവൂർ കൃപാസനം ദേശീയ പൈതൃക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെത്തി സ്വദേശി കുറ്റിപ്പുറം ജോസി ആശാന്റെ ശിക്ഷണത്തിൽ പെരുന്നോർമംഗലം ഇടവകാംഗങ്ങളായ റോസി ബാബു കളപ്പുരയ്ക്കൽ, ദീപ സാബു, കാക്കരി, ഓഷ്റിൻ മരിയ കാക്കരി, തങ്കമ്മ ലോറൻസ്, സ്റ്റെല്ല ഫ്രാൻസീസ് പനയ്ക്കൽ, അന്നമ്മ ചെറിയാൻ, റീത്താമ്മ ആന്റപ്പൻ, ഫിലോമിന ആന്റണി, മറിയാമ്മ പീറ്റർ, ജാൻസി വർഗീസ്, വിജി ഒൗസേപ്പ്, എന്നിവരാണ് ദേവാസ്തവിളി പരിശീലനം പൂർത്തിയാക്കി നാട്ടു സഞ്ചാരത്തിനു ഒരുങ്ങിയിരിക്കുന്നത്.
കൃപാസനം ഡയറക്ടർ ഫാ. ജോസഫ് വലിയവീട്ടിൽ നൽകിയ പ്രത്യേക പഠനധ്യാന ക്ലാസുകൾക്കും പ്രാർഥനാ അഭിഷേകത്തിനുംശേഷം കുരിശും മാലയും വെഞ്ചരിച്ച് ഓരോരുത്തരുടെയും കഴുത്തിൽ അണിയിച്ച് ഈ ശുശ്രൂഷയ്ക്കു പാലിക്കേണ്ട വ്രതശുദ്ധിയെക്കുറിച്ച്് അനുസ്മരിക്കും.
കൃപാസനം വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, സണ്ണിപരുത്തിയിൽ, ടി.എസ്. പീറ്റർ, അലോഷ്യസ് തൈക്കൽ എന്നിവർ നേതൃത്വം നൽകി. അഞ്ചു നൂറ്റാണ്ടിന്റെപാരന്പര്യമുള്ളതും ലോക പൈതൃക ആചാരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പഠിക്കേണ്ടതുമായ ഈ അപൂർവ ആത്മീയ ചരിത്ര പാരന്പര്യം നമ്മുടെ കാലത്തിന്റെ ആവശ്യം മനസിലാക്കി കൃപാസനം രംഗകലാപീഠം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തി അർഥവത്താക്കി പരിഷ്കരിച്ചു.
ആത്മീയ പ്രതിരോധവുമായി വനിത ദേവാസ്തവിളി സംഘങ്ങൾ
10:06 PM Mar 29, 2017 | Deepika.com