സിബിഐക്കു വനിതാ മേധാവി എന്നു സൂചന

10:12 PM Jan 16, 2017 | Deepika.com
ന്യൂഡൽഹി: സിബിഐക്ക് ആദ്യ വനിതാ മേധാവി ഉണ്ടായേക്കുമെന്നു സൂചന. സിബിഐ ഡയറക്ടർ നിയമനത്തിനുള്ള നാലുപേരുടെ അന്തിമ സാധ്യതാ പട്ടികയിൽ തമിഴ്നാട് കേഡർ ഐപിഎസ് ഓഫീസറായ അർച്ചന രാമസുന്ദരത്തിന്‍റെ പേരുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ എന്നിവരടങ്ങിയ കൊളീജിയമാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കേണ്ടത്. തിങ്കളാഴ്ച കൊളീജിയം യോഗം ചേർന്നുവെങ്കിലും തീരുമാനം പുറത്തുവന്നിട്ടില്ല.

ഡൽഹി പോലീസ് മേധാവി അലോക് കുമാർ വർമ, മഹാരാഷ്‌ട്ര പോലീസ് മേധാവി സതീഷ് മാഥൂർ, ഇൻഡോ ടിബറ്റൻ പൊലീസ് ഫോഴ്സ് മേധാവി കൃഷ്ണ ചൗധരി എന്നിവരാണ് സാധ്യതാ പട്ടികയിലെ മുറ്റ് മൂന്നുപേർ. സശസ്ത്ര സീമാ ബലിന്‍റെ (എസ്എസ്ബി) ആദ്യ വനിത മേധാവിയാണ് 59 കാരിയായ അർച്ചന.

ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയുമാണ്. കഴിഞ്ഞ ഡിസംബറിൽ അനിൻ സിംഹ വിരമിച്ച ശേഷം സിബിഐ ഡയറക്ടർ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഗുജറാത്ത് കാഡർ ഐപി­എസ് ഓഫീസർ രാകേഷ് ആസ്തനക്കാണ് ഡയറക്ടറുടെ ചുമതല.

മോദി സ്വന്തക്കാരനെ ചട്ടം മറികടന്ന് സിബിഐ തലപ്പത്ത് പ്രതിഷ്ഠിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തുവരികയും പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സി ബിഐ ഡയറക്ടർ നിയമനത്തിനുള്ള കൊളീജിയം വിളിക്കാൻ കേന്ദ്ര സർക്കാർ തയാറായത്.