അടിമാലി ട്രാഫിക്ക് പോലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം നിലച്ചു

09:55 PM Mar 29, 2017 | Deepika.com
അടിമാലി: അടിമാലിയില്‍ ആരംഭിച്ച ട്രാഫിക്ക് പോലീസ് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനം നിലച്ചു. 36 പോലീസുകാരുമായി മൂന്നു വര്‍ഷം മുന്‍പ് തുടങ്ങിയ ട്രാഫിക്ക് സ്റ്റേഷനില്‍ ഇപ്പോഴുള്ളത് രണ്ട് എസ്ഐ ഉള്‍പ്പെടെ നാലു പേര്‍ മാത്രം.
ഇന്നലെ അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക്ക് ഡ്യൂട്ടി പോലും തടസപ്പെട്ടു. സ്റ്റേഷന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ പോലീസുകാരെ ഓരോ കാരണം പറഞ്ഞ് ഇവിടെ നിന്നും മാറ്റി. തുടക്കത്തില്‍ ടൗണില്‍ ആറ് ഇടങ്ങളില്‍ ട്രാഫിക്ക് പോലീസ് ഉണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ട്രാഫിക്ക് ഔട്ട് പോസ്റ്റും സ്ഥാപിച്ചു. എന്നാല്‍ ഇപ്പോള്‍ ടൗണില്‍ ഒരിടത്തും ട്രാഫിക്ക് പോലീസ് ഇല്ല. ഏറ്റവും വാഹന തിരക്കുള്ള ഇടമാണ് സെന്‍ട്രല്‍ ജംഗ്ഷന്‍. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും റോഡ് മുറിച്ച് കടക്കുവാന്‍ ട്രാഫിക്ക് പോലീസാണ് പലപ്പോഴും ആശ്രയം. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും ട്രാഫിക്ക് പോലീസിന്‍റെ സേവനം ഇല്ല. പോലീസ് എയ്ഡ് പോസ്റ്റ് കാടുകയറിയ നിലയിലാണ്. ഇപ്പോള്‍ ട്രാഫിക്ക് പോലീസിന്‍റെ വാഹനം ഓടിക്കുന്നതും പെറ്റി കേസ് എഴുതുന്നതും വാഹനങ്ങള്‍ റോഡില്‍ പരിശോധിക്കുന്നതും നിലവിലുള്ള സ്റ്റേഷൻ എസ്ഐ തന്നെയാണ്.
അടിമാലി സിഐക്കാണ് ട്രാഫിക്ക് സ്റ്റേഷന്‍റെയും നിയന്ത്രണം. ഈ സര്‍ക്കിള്‍ പരിധിയില്‍ നിന്നും കൂടുതല്‍ പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയമിച്ച് പ്രശനത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.