ബിവറേജസ് ഔട്ട്‌ലെറ്റ് നാലുവരിപ്പാതയില്‍ തുറക്കരുതെന്ന് ജനകീയ സമിതി

09:54 PM Mar 29, 2017 | Deepika.com
തൊടുപുഴ: ജനകീയ സമരത്തെ തുടര്‍ന്ന് നാലുവരി പാതയില്‍ അടച്ചു പൂട്ടിയ ബിവറേജസിന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മദ്യ ഷാപ്പുകള്‍ ജനങ്ങളുടെ സ്വൈര ജീവിതം തടസപ്പെടുത്തുന്ന രീതിയില്‍ മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ നാലുവരിപ്പാതയില്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ ലൈസന്‍സ് ഇല്ലാത്ത കെട്ടിടത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം പിന്‍വലിക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു. ബിവറേജിന്‍റെ മദ്യഷാപ്പുകളില്‍ ഒരെണ്ണം കരിങ്കുന്നം-പുറപ്പുഴ റൂട്ടിലുള്ള കെട്ടിടത്തില്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായിട്ടുള്ളതാണ്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തതും പരാതികളില്ലാത്തതുമായ ഇതുപോലുളള മുനിസിപ്പല്‍ അതിര്‍ത്തികളിലോ പഞ്ചായത്തുകളിലോ ഔട്ട്‌ലെറ്റുകള്‍ മാറ്റാവുന്നതാണ്. എന്നാല്‍ വീണ്ടും ജനവാസ മേഖലയിലേക്കു ഔട്ട്‌ലെറ്റ് കൊണ്ടു വരാനുള്ള ശ്രമം ജനങ്ങളുടെ എതിര്‍പ്പിനിടയാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള നിവേദനം ജില്ലാ കളക്ടര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജര്‍, തൊടുപുഴ ഡിവൈഎസ്പി, തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു നല്‍കിയതായി സമരസമിതി ഭാരവാഹികളായ കെ.എം.അന്‍സാര്‍, നിസാമുദ്ദീന്‍ പുതിയകുന്നേല്‍, എം.എസ്. ജബ്ബാര്‍, രവീന്ദ്രനാഥ് പാലപ്പള്ളില്‍, സലിം കവണിപറമ്പില്‍, സുരേഷ് കുമാര്‍ ഐമുറിമഠത്തില്‍ എന്നിവര്‍ അറിയിച്ചു.