മലയോരത്ത് 1000 ഏക്കർ സ്ഥലത്ത് കശുമാവ് പുതുകൃഷി നടപ്പിലാക്കും

01:45 AM Mar 29, 2017 | Deepika.com
ഇരിട്ടി: ആറളം പഞ്ചായത്തിന്‍റെ സഹായത്തോടെ മലയോരത്ത് 1000 ഏക്കർ സ്ഥലത്ത് കശുമാവ് പുതുകൃഷി നടത്തുന്നതിന് സഹായം നൽകും .
കാർഷിക പ്രവർത്തനങ്ങൾക്കും മൃഗസംരക്ഷണത്തിനുമായി 1.15 കോടി രൂപയാണ് ആറളം ഗ്രാമപഞ്ചായത്ത് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. എടൂർ, കീഴ്പ്പള്ളി ടൗണുകളുടെ വികസനം , പഞ്ചായത്തിന്‍റെ പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ പൂർത്തീകരണം, പഞ്ചായത്തിലെ മുഴുവൻ ആംഗൻവാടികളും ശിശു സൗഹൃദവും ഹൈടെക് ആക്കുന്നതിന്നും ഉൗന്നൽ നൽകുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്‍റ് കെ.വേലായുധനാണ് അവതരിപ്പിച്ചത്. 18,32,00656 രൂപ വരവും 18,18,95900 രൂപ ചെലവും 13,04750 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി.
എടൂർ , കീഴ്പ്പള്ളി, ആറളം ടൗണുകളിൽ ഹൈമാസ്റ്റ് ലൈറ്റ്, ഓവുചാലുകളുടെ നിർമാണം, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവക്കായി 45 ലക്ഷം രൂപയും , തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നു കോടി 65 ലക്ഷം രൂപയും വിനിയോഗിക്കും.
ഭവന നിർമാണത്തിന് ഒരു കോടി 40 ലക്ഷം രൂപയും റോഡുകൾ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി രണ്ടുകോടി രൂപയും പഞ്ചായത്തിലെ മുഴുവൻ ആംഗൻവാടികളും ശിശു സൗഹൃദവും ഹൈടെക്കും ആക്കുന്നതിന്‍റെ ഭാഗമായി കംപ്യൂട്ടറിനും ടെറാക്കോട്ട പെയിന്‍റിംഗ്, മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കുമായി 37 ലക്ഷം രൂപയും അനുവദിക്കും.
എടൂരിൽ വയോജന വിശ്രമ കേന്ദ്രം, വെള്ളരിവയൽ കോളനിയിൽ സാംസ്കാരിക നിലയം എന്നിവയ്ക്കായി 20 ലക്ഷം രൂപയും വനിതകൾക്കായി ആടുംകൂടും പദ്ധതി , ഡ്രൈവിംഗ് പരിശീലനം , കുടുംബശ്രീ വിപണന കേന്ദ്രം , ഇന്‍റർനെറ്റ് കഫേ, അപ്പാരൽ പാർക്ക് ഹോളോബ്രിക്സ് യൂണിറ്റ്, യോഗാ പരിശീലനം, പശു വളർത്തൽ എന്നീ പദ്ധതികൾക്കായി 48 ലക്ഷം രൂപയുംലഭ്യമാക്കും.
സന്പൂർണ ശുചിത്വത്തിൽ ശുചിത്വഗ്രമം സുന്ദര ഭവനം എന്നീ പദ്ധതികളിൽ ഉറവിട മാലിന്യ സംസ്കരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് കയറ്റി അയക്കൽ, തുണി സഞ്ചി വിതരണം എന്നിവയ്ക്ക് 28 ലക്ഷം രൂപയും വയോജനങ്ങൾക്ക് കാഴ്ച-സ്രവണ സഹായി വിതരണം, വാക്കിംഗ് സ്റ്റിക്ക് , ഭിന്ന ശേഷിക്കാർക്ക് മുച്ചക്രവാഹനം, കുട്ടികൾക്ക് സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾക്ക് 25 ലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചു.
ആറളം ഫാം പുനരധിവാസ മേഖലയിൽ തെരുവു വിളക്കുകൾ, ഹോമിയോ ആശുപത്രി പൂർത്തീകരണം, കളി സ്ഥല നിർമാണം, ചെറുകിട വ്യവസായ വില്ലേജ് എന്നിവയ്ക്കായി 40 ലക്ഷം രൂപയും വകയിരുത്തി. യോഗത്തിൽ പ്രസിഡണ്ട് ഷിജി നടുപ്പറന്പിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റൈഹാനത്ത് സുബി, ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ കൊങ്ങോലയും മെന്പർമാരായ പി. റോസ, അരവിന്ദൻ അക്കാനശ്ശേരി, ജിമ്മി അന്തിനാട്ട്, പി. രവീന്ദ്രൻ, സെക്രട്ടറി എം.അന്നമ്മ എന്നിവരും സംസാരിച്ചു.