മുഴപ്പിലങ്ങാട് സംഘർഷം: 16 പേർക്കെതിരേ കേസ്

01:45 AM Mar 29, 2017 | Deepika.com
എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര ഗംഗൻപീടികയ്ക്കു സമീപത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 16 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
ഏഴു ബൈക്കുകളും ഒരു കാറും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ബോംബേറിൽ പരിക്കേറ്റ മുഴപ്പിലങ്ങാട് സ്വദേശികളായ അഷ്റഫ് (20), മുഹമ്മദ് സഹൽ (23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്ത് കഞ്ചാവ് വില്പനയുണ്ടെന്ന് ഞായറാഴ്ച പോലീസിനു വിവരം ലഭിച്ചിരുന്നു. വിവരം അറിയിച്ചതിന്‍റെ പ്രതികാരമാകാം സംഘർഷമെന്നു പോലീസ് സംശയിക്കുന്നു. പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.