തൃക്കാക്കരയിൽ കുടിവെള്ളത്തിനു മുൻതൂക്കം

01:25 AM Mar 29, 2017 | Deepika.com
കാക്കനാട്: പാശ്ചാത്തല വികസനത്തിനും കുടിവെള്ളത്തിനും മുൻതൂക്കം നൽകി തൃക്കാക്കര നഗരസഭ 153 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 153 ,0453657 രൂപ വരവും, 139,355471 രൂപ ചെലവും 136494486 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ ചെയർപേഴ്സണ്‍ കെ.കെ. നീനുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗണ്‍സിൽ യോഗത്തിൽ വൈസ് ചെയർമാൻ സാബു ഫ്രാൻസീസ് അവതരിപ്പിച്ചു.
കുടിവെള്ളത്തിന് അഞ്ചു കോടിയും, പശ്ചാത്തല വികസനത്തിനായി 15 കോടി കോടിയും ഉൾക്കൊള്ളിച്ച ബജറ്റിൽ നഗരസഭ പരിധിയിലെ പൊതുകിണറുകൾ ഉപയോഗയോഗ്യമാക്കാനും, സ്കൂളുകളിലെ കുഴൽ കിണറുകൾ, മഴവെള്ള സംഭരണികൾ എന്നിവക്കായി ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. കരുതിയിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി പേപ്പർ, തുണി ബാഗ് നിർമാണം ഉൾപ്പെടുന്ന പദ്ധതികൾക്ക് മൂന്നു കോടി രൂപയും മാലിന്യ സംസ്കരണ പദ്ധതിക്കായി ആദ്യഘട്ടം മൂന്നു കോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ക്ഷേമത്തിനായി മൂന്നു കോടി രൂപയും ജനങ്ങളടെ സാമുഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി തിക്ക് പത്ത് ലക്ഷവും വകയിരുത്തി.
എൻജിഒ ക്വാർട്ടേഴ്സിസിൽ മിനിടൗണ്‍ ഹാൾ പണിയാനും വ്യാപര സമുച്ചയത്തിലെ മൂന്നാം നിലക്കുമായി ഓരോ കോടി രൂപ വീതം മാറ്റി വച്ചിട്ടുണ്ട്. നഗര സൗന്ദര്യവത്കരണത്തിനായി ആറരകോടിയും വിനിയോഗിക്കും. ബജറ്റിന്മേലുള്ള ചർച്ച 30ന് രാവിലെ 11ന് നടക്കും.