ഗുണനിലവാരമില്ലാത്ത കോഴിക്കുഞ്ഞുങ്ങളെ നൽകി വഞ്ചിച്ചതായി പരാതി

12:11 AM Mar 29, 2017 | Deepika.com
കൽപ്പറ്റ: ഗുണനിലവാരമില്ലാത്ത കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പണം തട്ടിയതായി പരാതി. കന്പളക്കാട് ഭുവനാരിക്കുന്നിലെ നിരവധി ആളുകളാണ് വഞ്ചിക്കപ്പെട്ടത്.
പൂക്കോട് വെറ്ററിനറി കോളജിന്‍റെ മേൽനോട്ടത്തിൽ ഉത്പാദിപ്പിച്ച കോഴിക്കുഞ്ഞുങ്ങളാണെന്നു പറഞ്ഞാണ് ഒരു യുവാവും യുവതിയും ഈ പ്രദേശത്ത് കയറിയിറങ്ങിയത്. തന്‍റെ പേര് ഫൈസൽ ബാബു എന്നാണ് യുവാവ് പറഞ്ഞിരുന്നത്.
മുന്തിയ ഇനമാണെന്നു പറഞ്ഞ് അഞ്ച് കോഴിക്കുഞ്ഞുങ്ങൾക്ക് 750 രൂപയാണ് സംഘം ഇടാക്കിയത്.
അഡ്വാൻസ് കൈപ്പറ്റി പോയ സംഘം നാലു ദിവസം മുന്പ് കോഴിക്കുഞ്ഞുങ്ങളെ നൽകി. ആദ്യ ദിവസം ഭൂരിഭാഗം ആളുകളുടെയും കോഴിക്കുഞ്ഞുങ്ങൾ ചത്തു. തുടർന്ന് ഫൈസൽ ബാബു നൽകിയ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ നന്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇതുവരെ മൊബൈൽ ഫോണ്‍ ഓണ്‍ ആക്കിയിട്ടില്ല.
പുത്തൻപുരയിൽ ജോയി, ജോർജ് നടുമുറ്റം, ഐക്കാടൻ മൊയ്തു, താളെക്കണ്ടി അഹമ്മദ്ക്കാ തുടങ്ങിയവരുടെ മുഴുവൻ കോഴിക്കുഞ്ഞുങ്ങളും ചത്തു. പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.