കേരള സർവകലാശാല കലോത്സവം അരങ്ങുണർന്ന രണ്ടാം ദിനം

11:23 PM Mar 28, 2017 | Deepika.com
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം രണ്ടാം ദിനത്തിലേക്കു കടന്നപ്പോൾ തലസ്ഥാനത്തെ വേദികളിൽ കാണാനായത് വൻ ജനപങ്കാളിത്തം. എന്നാൽ വേദികളിൽ മത്സരങ്ങൾ ആരംഭിക്കാൻ വൈകിയത് കലോത്സവത്തിൻറെ നിറം കെടുത്തി. രാവിലെ ഒൻപതിന് ആരംഭിക്കാനിരുന്ന മത്സരങ്ങൾ രണ്ടു മണിക്കൂറിലേറെ വൈകിയാണ് ആരംഭിക്കാനായത്. പ്രധാന വേദിയിൽ രണ്ടുമണിക്കൂർ വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിൽ രണ്ടാം വേദിയിലും ആറാം വേദിയിലും രണ്ടരമണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഒന്നാം വേദിയിലെ മത്സരങ്ങൾ വൈകി ആരംഭിച്ചതു മൂലം ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കാനിരുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടിനൃത്ത മത്സരവും വൈകി. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വേദിയിൽ നടത്താനിരുന്ന ഭരതനാട്യവും മണിക്കൂറുകളോളം വൈകിയാണ് ആരംഭിച്ചത്. എസ്എസ്ടി കോളജിൽ നടന്ന മാപ്പിളപ്പാട്ട് മത്സരം വൈകിയതുമൂലം ദഫ്മുട്ട് മത്സരവും വൈകി. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കാനിരുന്ന മത്സരം രാത്രി ഒൻപതോടെയാണ് ആരംഭിക്കാനായത്.
എന്നാൽ ഉച്ചയോടെ മിക്കവേദികളിലും ഉണ്ടായ പ്രേക്ഷക സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തിരുവാതിര മത്സരം നടന്ന സെനറ്റ് ഹാളിലും മിമിക്രി മത്സരം നടന്ന വിമൻസ് കോളജിലുമായിരുന്നു ഏറ്റവുമധികം പ്രേക്ഷക സാന്നിധ്യം ഉണ്ടായത്. എന്നാൽ മിമിക്രി മത്സരത്തിലെ വിദ്യാർഥികളുടെ പ്രകടനം പ്രേക്ഷകരെ നിരാശരാക്കി. സദാചാരഗുണ്ടായിസവും സമകാലിക സംഭവങ്ങളുമെല്ലാമാണ് മിമിക്രി മത്സരത്തിൽ വിഷയങ്ങളായത്. എന്നാൽ മിക്കവരുടെയും അവതരണം വേണ്ടത്ര പരിശീലനമില്ലാതെ ആയിരുന്നു.
എന്നാൽ എസ്എസ്ടി കോളജിലെ ഏഴാം വേദിയിൽ നടന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാപ്പിളപ്പാട്ട് മത്സരം മികച്ച നിലവാരത്തിലുള്ളതായിരുന്നു. തുടർന്ന് രാത്രിയോടെ ദഫ്മുട്ട്, കോൽകളി മത്സരങ്ങളും ഇന്നലെ നടന്നു. സംസ്കൃത കോളജിൽ ഇന്നലെ നടന്ന രചനാമത്സരങ്ങളിൽ ചെറുകഥാ രചന മികച്ച നിലവാരം പുലർത്തി. ഫൈൻ ആർട്സ് കോളജിൽ നടന്ന കാർട്ടൂണ്‍ മത്സരത്തിൽ മികച്ച രചനകളാണ് കാണാനായതെന്ന് വിധികർത്താക്കൾ പറഞ്ഞു. നിലവിലെ ചാന്പ്യൻമാരായ നാലാഞ്ചിറ മാർ ഈവാനിയോസ് കോളജ് തന്നെയാണ് ഇത്തവണയും പോയി്ൻറ് നിലയിൽ മുന്നേറുന്നത്. കേരളനടനം, കുച്ചുപ്പുടി, മാർഗംകളി, ഒപ്പന, ഓട്ടൻതുള്ളൽ തുടങ്ങിയവയാണ് ഇന്നു നടക്കാനിരിക്കുന്ന പ്രധാന ഇനങ്ങൾ.