കണക്കിൽ പിശക്, പുതുക്കി അവതരിപ്പിക്കണമെന്നു പ്രതിപക്ഷം

01:25 AM Mar 28, 2017 | Deepika.com
കൊച്ചി: കൊച്ചി കോർപറേഷൻ ബജറ്റിലെ കണക്കിൽ വൈരുധ്യമുണ്ടെന്നും ഫണ്ട് വിനിയോഗിക്കുന്നതിൽ വീഴ്ച വന്നെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ. ബജറ്റ് ചർച്ചയിൽ പങ്കെടുക്കവെയാണ് ആക്ഷേപമുന്നയിച്ചത്. 2014-15ലെ നീക്കിബാക്കിയും 2015-16ലെ മുൻ നീക്കിബാക്കിയും കാണിച്ചിരിക്കുന്നതിൽ 4958.91 രൂപയുടെ കുറവുണ്ടെന്ന് ആരോപിച്ച് കൗണ്‍സിലർ പി.വി. ചന്ദ്രനാണ് ആദ്യം രംഗത്തുവന്നത്. കണക്കിൽ ഇത്ര വത്യാസം വന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബജറ്റ് പുതുക്കി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് ഊതിവീർപ്പിച്ചതാണ്. 2015-16ൽ പദ്ധതി ചെലവ് 545കോടിയായി വിഭാവനചെയ്തത് 2016-17ൽ പുതുക്കി അവതരിപ്പിച്ചപ്പോൾ 243 കോടിയിലേക്ക് ചുരുങ്ങി.
ഏകദേശം 300കോടി രൂപയുടെ ഫണ്ട് വെട്ടിക്കുറച്ചത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ വിഹിതം സമയബന്ധിതമായി ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണെന്നും പി.വി. ചന്ദ്രൻ പറഞ്ഞു. 2016-2017ൽ അധികഫണ്ട് ഉൾപ്പെടെ 158 കോടി സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ അടുത്തവർഷം 10 ശതമാനം വർധനയ്ക്കു പകരം 35 കോടി രൂപ കുറച്ചാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങൾക്കായി അനുവദിച്ച ഫണ്ടും യഥാസമയം വിനിയോഗിക്കാത്തതിനാൽ പോയവർഷം അനുവദിച്ച 12.5 കോടിക്കു പകരം 8.14 കോടി മാത്രമാണ് അനുവദിച്ചത്. റോഡിതര നിർമാണ പ്രവർത്തനങ്ങളിലെ ഫണ്ടിലും 3.75 കോടിയുടെ കുറവ് വന്നു.
ഇത് ഗുരുതര വീഴ്ചയാണെന്നും വി.പി. ചന്ദ്രൻ ടൂണ്ടിക്കാട്ടി. മെട്രോ അധികസെസും കേബിൾ ടിവി നികുതിയും തനത് വരുമാനത്തിൽ നിർദേശിച്ചിരിക്കുന്നത് വൻ അബദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി ആരോപിച്ചു. കോക്കേഴ്സ് തിയറ്റർ ഏറ്റെടുക്കാതെ തന്നെ അവിടെ ഫിലിം സിറ്റി സ്ഥാപിക്കാൻ ഒരുകോടി രൂപ വകയിരുത്തിയത് എങ്ങിനെയെന്നും അദ്ദേഹം ചോദിച്ചു.
റോ റോ ജെട്ടികൾ പൂർത്തീകരിക്കാത്തതും നഗരത്തിൽ കൊതുക് ഏറി വരുന്നതും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഇല്ലാത്തതും പ്ലാസ്റ്റിക് നിരോധനം കടലാസിൽ മാത്രം ഒതുങ്ങിയതും ബിജെപി അംഗങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടി. വികസനത്തിൽ ഊന്നി കൊച്ചിയുടെ നന്മ ലക്ഷ്യമിട്ടുള്ള സ്വപ്ന ബജറ്റാണിതെന്ന് ഭരണകക്ഷി കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി.
കൊച്ചിയുടെ വികസനത്തിന് ഏറ്റവും മികച്ച ബജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചതെന്നും സന്പൂർണമായ ബജറ്റ് നടപ്പാക്കുന്നതിലൂടെ കൊച്ചി ലോക നിലവാരത്തിലേക്ക് ഉയരുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി.എം. ഹാരിസ് പറഞ്ഞു. പെട്ടിക്കടകളെ നിയന്ത്രിക്കാനുള്ള ബജറ്റ് നിർദേശം നല്ലതാണെങ്കിലും ജീവിക്കാനായി ഒരു വാഹനവുമായി നഗരത്തിലെത്തുന്നവരെ നിയന്ത്രിക്കരുതെന്നു വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.ബി. സാബു പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും സരിത എസ്. നായരേയും കൂട്ടിച്ചേർത്ത് പ്രതിപക്ഷ കൗണ്‍സിലർ ഒ.പി. സുനിലിന്‍റെ പരാമർശം ബഹളത്തിനിടയാക്കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച ലൈംഗികച്ചുവയുള്ള സംഭാഷണം സംസാരവിഷയമാക്കിയ ഭരണകക്ഷി കൗണ്‍സിലർമാർക്കു മറുപടിയായാണ് സുനിൽ സരിതയേയും ഉമ്മൻ ചാണ്ടിയേയും പരാമർശിച്ചത്.
പ്രസ്താവന നിരുപാധികം പിൻവലിക്കണമെന്നു മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ ഭരണ പ്രതിപക്ഷ കൗണ്‍സിലർമാർ ആരോപണ പ്രത്യാരോപണങ്ങളുമായി നടുത്തളത്തിലിറങ്ങി ബഹളം വച്ചു. വാക് പോരിനൊടുവിൽ ബഹളം ശമിച്ചശേഷമാണു ചർച്ച തുടർന്നത്.