വെഞ്ഞാറമൂട് കണ്‍സ്യൂമർ ഫെഡ് ഒൗട്ട്‌ലെറ്റിനെതിരെ സമരം എട്ടാം ദിവസം

12:48 AM Mar 28, 2017 | Deepika.com
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മദ്യവില്പനശാല മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരം എട്ടാം ദിവസം പിന്നിടുന്പോൾ ഇറക്കിവച്ച സ്ഥലത്തു നിന്നും സാധനങ്ങൾ മാറ്റുവാൻ കണ്‍സ്യൂമർ ഫെഡ് അധികൃതർ തയാറായില്ല. വെഞ്ഞാറമൂട് തീയറ്റർ ജംഗ്ഷനു സമീപം എംസി റോഡിനു അരികിലായി പ്രവർത്തിച്ചുകൊണ്ടിരുന്ന കണ്‍സ്യൂമർ ഫെഡിന്‍റെ മദ്യശാല ഒരാഴ്ച മുന്പ് രാത്രിയിലാണ് രഹസ്യമായി മുരൂർക്കോണത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിലേക്ക് മാറ്റിയത്.
മദ്യം ഉൾപ്പെടെ മറ്റു സാധനങ്ങൾ ഇറക്കിവച്ചത് അറിഞ്ഞെത്തിയ നാട്ടുകാർ മദ്യവിൽപന തടഞ്ഞ് സ്ഥലത്ത് സംഘർഷത്തിനിടയായി. തുടർന്ന് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് നേതാക്കൾ രാപ്പകൽ സമരം പ്രഖ്യാപിക്കുകയും ചെയ്തു. ക്ഷേത്രവും കുളിക്കടവും സ്കൂളും ഉൾപ്പെടുന്ന ജനവാസ കേന്ദ്രത്തിലാണ് മദ്യശാല നടത്തുവാൻ തെരഞ്ഞെടുത്തത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ആത്മഹത്യാഭീഷണി ഉയർത്തിയതോടെ തഹസിൽദാർ സ്ഥലത്ത് എത്തുകയും മദ്യശാല മാറ്റി സ്ഥാപിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
തുടർന്ന് സർവകക്ഷിയോഗം വിളിച്ചു ചേർത്ത് 27നു മുന്പ് ഉചിതമായ സ്ഥലം കണ്ടെത്തി മാറ്റുന്നതിനും മുരൂർക്കോണത്ത് നിന്നും മാറ്റി പഴയ സ്ഥലത്ത് തുറന്നു പ്രവർത്തിക്കുന്നതിനും കണ്‍സ്യൂമർ ഫെഡിനു നിർദേശം നൽകി.
എന്നാൽ സ്ഥലത്ത് നിന്നും സാധനങ്ങൾ മാറ്റാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രമണി പി. നായർ, ഇ. ഷംസുദീൻ, സുജിത് എസ്. കുറുപ്പ്, സുധീർ, കീഴായിക്കോണം സോമൻ, എം.എസ്. അംബിക, ഷാജി തുടങ്ങിയ നേതാക്കൾ സമരത്തിനു നേതൃത്വം നൽകുന്നു.