ഉപഭോക്താവിനെ കളിയാക്കിയ വൈദ്യുതി വകുപ്പ് പുലിവാൽ പിടിച്ചു

01:31 AM Mar 23, 2017 | Deepika.com
വാഴക്കുളം: വൈദ്യുതിബിൽ കുടിശികയുടെ പേരിൽ വൈദ്യുതി വകുപ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉപഭോക്താവിനെ കളിയാക്കിയ വകുപ്പ് പുലിവാൽ പിടിച്ചു. ഇന്നലെ വൈകുന്നേരം കല്ലൂർക്കാട് വൈദ്യുതി ഓഫീസിലായിരുന്നു സംഭവം. വടകോട് പുത്തൻപുരയ്ക്കൽ സജയ്കുമാറിന്‍റെ വീട്ടിലെ ഫീസാണ് ഇന്നലെ വൈകുന്നേരത്തോടെ വകുപ്പ് ജീവനക്കാർ ഊരിമാറ്റിയത്. സന്ധ്യയോടെ ഇയാൾ പണമടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ടെലിഫോണിൽ സംസാരിച്ച ജീവനക്കാർ ഇയാളെ ആക്ഷേപിക്കുകയും ഭാര്യയും കുട്ടികളുമായി ഇവിടെ വന്നു കിടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. രാത്രിയോടെ അഞ്ചു വയസിൽ താഴെയുള്ള രണ്ടു കുട്ടികളും ഭാര്യയുമായി സജയ്കുമാർ വൈദ്യുതി ഓഫീസിലെത്തി. അകത്തു കയറി ഇരിപ്പ് ആരംഭിച്ചതോടെ ജീവനക്കാർ വെട്ടിലായി. ഉയർന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലാത്തതിനാൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇവർ വഴങ്ങിയില്ല. കല്ലൂർക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും തീരുമാനമൊന്നും ആകാതെ രാത്രി വൈകിയും കുടുംബം വൈദ്യുതി ഓഫീസിൽ കഴിയുകയാണ്.