കളമശേരി: പട്ടാപ്പകൽ കളമശേരിയിലെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും 50,000 രൂപയും കവർന്നു. കളമശേരി ചുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് ശാന്തിനഗർ അനക്സ് ആറാം നന്പർ രോഹിണിയിൽ വി.എസ്. ദേവന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീടു പൂട്ടി എല്ലാവരും അന്പലത്തിൽ പോയ സമയത്തായിരുന്നു കവർച്ച. ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ദാസന്റെ മകൻ ജയരാമന്റെ ഭാര്യയുടെ സ്വർണാഭരങ്ങളാണ് കാണാതായത്.
വീടു പൂട്ടിയ ശേഷം താക്കോൽ വീടിന്റെ മുൻവശത്താണ് വച്ചിരുന്നതെന്ന് വീട്ടുകാർ പോലീസിനോടു പറഞ്ഞു. മോഷ്ടാക്കൾ ഈ താക്കോൽ എടുത്ത് വാതിൽ തുറന്നാണ് വീടിനുള്ളിൽ പ്രവേശിച്ചത്.
മോഷണത്തിന് ശേഷം മുറിയിലെ കിടക്കയും മറ്റും വസ്തുക്കൾക്കും തീയിട്ടശേഷമാണ് രക്ഷപ്പെട്ടത്.
കളമശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്ഐ ഷിബു, ഫോറൻസിക് വിദഗ്ധൻ ഷാജി എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തി.
പട്ടാപ്പകൽ കവർച്ച: 20 പവനും 50,000 രൂപയും നഷ്ടപ്പെട്ടു
01:30 AM Mar 23, 2017 | Deepika.com