നൂറു മേനിയുമായി വാളകം പഞ്ചായത്ത് ഒന്നാമത്

01:30 AM Mar 23, 2017 | Deepika.com
കൊച്ചി: 2016-17 വർഷത്തെ പദ്ധതി വിഹിതം ഉൾപ്പെടുന്ന പ്രൊജക്ടുകൾ 100 ശതമാനം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി എറണാകുളം ജില്ലയിലെ വാളകത്തിന്. സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളും നിശ്ചിത തീയതിയിൽ 50 ശതമാനത്തിൽ താഴെ പദ്ധതി പൂർത്തീകരണവുമായി നിലകൊള്ളുന്പോഴാണ് വാളകത്തിന്‍റെ ഈ അത്യുജ്വല നേട്ടം.
2016-17 വർഷം 164 പദ്ധതികൾക്കാണ് പഞ്ചായത്ത് രൂപം കൊടുത്തത്. 4,64,57,110 രൂപ അടങ്കൽ വരുന്ന പദ്ധതികളിൽ 1,66,54,553 രൂപയായിരുന്നു പദ്ധതി വിഹിതം. ഈ തുക ഉൾപ്പെടുത്തിയുള്ള മുഴുവൻ പദ്ധതികളും പൂർത്തിയാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന പരിപാടിയിൽ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീല ബാബുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനിൽ പ്രശംസാപത്രം കൈമാറി. ഈ വർഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങൾ ഗ്രാമസഭകൾ വിളിച്ചുചേർത്തും വികസന സെമിനാർ നടത്തിയും കഴിഞ്ഞ മാർച്ചിൽ തന്നെ പഞ്ചായത്ത് പൂർത്തീകരിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മൂലം ഓഗസ്റ്റിലാണ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചത്. ഡിസംബർ 31നകം 100 ശതമാനം പൂർത്തീകരണം ലക്ഷ്യമിട്ടെങ്കിലും നോട്ടു നിരോധനവും എസ്റ്റിമേറ്റ് തയാറാക്കുന്നതിൽ പ്രൈസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനുള്ള കാലതാമസവും മൂലം ലക്ഷ്യം കൈവരിക്കാൻ വൈകി.
ഉത്പാദനമേഖലയിൽ 11, സേവനമേഖലയിൽ 46, പശ്ചാത്തല മേഖലയിൽ 94, പട്ടികജാതി മേഖലയിൽ 10, പട്ടികവർഗ മേഖലയിൽ മൂന്ന് എന്നിങ്ങനെയാണ് വാളകം പഞ്ചായത്ത് ഏറ്റെടുത്ത പ്രൊജക്ടുകളുടെ എണ്ണം.
പഞ്ചായത്ത് പ്രസിഡന്‍റ് ലീല ബാബുവിന്‍റെ നേതൃത്വത്തിൽ വാളകത്തിന് അഭിമാനകരമായ നേട്ടം നേടിക്കൊടുത്ത നിർവഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധപ്രവർത്തകരെയും ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയും പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ ടിന്പിൾ മാഗിയും അനുമോദിച്ചു.