വനിതാ ഓവർസിയറെ അപമാനിച്ച സംഭവം; പോലീസ് കേസൊതുക്കിയെന്ന് ആക്ഷേപം

01:24 AM Mar 23, 2017 | Deepika.com
വൈപ്പിൻ: വനിതാ ഓവർസിയ റെ അപമാനിച്ച രണ്ടു പേരെ പോലീസ് പെറ്റിക്കേസ് ചാർജു ചെയ്ത് വിട്ടയച്ചതായി ആക്ഷേപം. റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വനിതാഓവർസിയറോടാണ് സ്ത്രീ ത്വ ത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത്.
ചാപ്പക്കടപ്പുറത്തെ റോഡ് പണിക്ക് മേൽനോട്ടം വഹിക്കാൻ അസിന്‍റ് എൻജിനീയറായ വനിതാ ഉദ്യോഗസ്ഥക്കൊപ്പം എത്തിയതായിരുന്നു ഓവർസിയർ. അപാകത ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇവിടെ നിന്നിരുന്ന രണ്ടു പേർ അശ്ലീലച്ചുവയുള്ള ഭാഷകൾ ഉപയോഗിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തുടർന്ന് പഞ്ചായത്തിലെത്തി വിവരം ധരിപ്പിച്ചതനുസരിച്ച് പ്രസിഡന്‍റ് പോലീസിൽ വിവരമറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി രണ്ട് യുവാക്കളേയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും ഒരു പഞ്ചായത്തംഗം ഇടപെട്ട് പെറ്റിക്കേസിൽ ഒതുക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരേ ഇപ്പോൾ മറ്റുചില പഞ്ചായത്തംഗങ്ങൾ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദമായത്. അപമാനിച്ചവർ കരാറുകാരന്‍റെ ശിങ്കിടികൾ ആണെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഭരണ സമിതിയോഗം ചേരുന്നുണ്ട്. തുടർന്ന് കരാറുകാരുടെ യോഗവും വിളിച്ചിട്ടുണ്ട്. സംഭവത്തിൽ ഓവർസിയർ ഇന്നലെ പഞ്ചായത്തിലെ അസി. എൻജിനീയർക്ക് പരാതിയും നൽകിയിട്ടുണ്ട്.