മുടിപ്പുരകെട്ടി ചാറ്റുതുടങ്ങി; വേങ്കമല പൊങ്കാല നാളെ

01:13 AM Mar 23, 2017 | Deepika.com
വെഞ്ഞാറമൂട്: വേങ്കമല ആദിവാസി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായി ദേവിയെ മുടിപ്പുരകെട്ടിമറച്ച് ചാറ്റുപാട്ട് പാടി കുടിയരുത്തി. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമൂഹപൊങ്കാല നാളെ നടക്കും.
ദേവിയെ കമുങ്ങും ഓലയും ഓലയ്ക്കാല്‍കൊണ്ട് കെട്ടി മുടിപ്പുര മറയക്കും. അര്‍ത്ഥ വൃത്താകൃതിയില്‍ മുടിപ്പുര കെട്ടി മറയക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച മുടിപ്പുര മറയക്കല്‍ വൈകുന്നേരത്തോടെ അവസാവിച്ചു.
ഇതോടെ "ചാറ്റുപാട്ട്’ ആരംഭിച്ചു. സുരേന്ദരന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാറ്റുപാട്ട് നടത്തുന്നത്."കൊക്കര’ എന്ന പാരമ്പര്യ വാദ്യോപകരണം ഉപയോഗിച്ച് കൊണ്ടാണ് ദേവിയെ സ്തുതിക്കുന്ന ചാറ്റുപാട്ട് നടത്തുന്നത്.
ചാറ്റുപാട്ട് മൂന്നാം യാമം കഴിഞ്ഞപ്പോള്‍ പാണന്‍ തുടികൊട്ടി ദേവിയെ ഉണര്‍ത്തി. തുടര്‍ന്നാണ് കുടിയിരുത്തല്‍ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് മുതിര്‍ന്ന പൂജാരി പരമേശ്വരന്‍ കാണി നേതൃത്വം നല്‍കി. ഇന്നും നാളെയും ചാറ്റുപാട്ട് നടക്കും.
ക്ഷേത്രഭാരവാഹികളായ ആദര്‍ശ് വേങ്കമല, സിബീഷ്, സോമന്‍കാണി, രാജേന്ദ്രന് തേമ്പാമ്മൂട്, വിജയന് തേമ്പാമ്മൂട്, ഷിബുകാണി, പപ്പന്, സുബീഷ്, ഷൈജുകാണി തുടങ്ങിവയര് പാരമ്പര്യരീതിയില്‍ സ്വീകരണം നല്‍കിയാണ് കുലക്കാരെ വരവേറ്റത്.
ഉത്സവം കഴിയുമ്പോള്‍ മുഴുവന്‍ കുടുംബക്കാരും പിരിഞ്ഞുപോകണം. പിന്നെ കളിയില്‍ തറവാട് അടച്ചിടും. കാണിഊരുകാരെ കാണാനും ഒട്ടേറെപ്പേര്‍ കളിയില്‍ വീട്ടിലെത്തുന്നുണ്ട്.
നാളെ നടക്കുന്ന സമൂഹപൊങ്കാലയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരിക്കണക്കിന് പേര്‍ പങ്കെടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കിയാണ് ഇത്തവണ സമൂഹപൊങ്കാല നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.