വിഴിഞ്ഞം വികസിക്കുമെന്ന പ്രഖ്യാപനത്തിന് നാലു വയസ്; കപ്പൽ വാർഫിലടുക്കുന്നതും സ്വപ്നം കണ്ട് നാട്ടുകാർ

01:09 AM Mar 23, 2017 | Deepika.com
എസ്.രാജേന്ദ്രകുമാർ

വിഴിഞ്ഞം: കോസ്റ്റൽഷിപ്പിംഗ് വഴി ചരക്ക് ഗതാഗതം നടത്തി വിഴിഞ്ഞം തുറമുഖത്തെയും വിഴിഞ്ഞത്തെ ജനങ്ങളെയും വികസനത്തിന്‍റെ ഉന്നതത്തിൽ എത്തിക്കുമെന്ന് മുൻ മന്ത്രി പ്രഖ്യാപിച്ചിട്ട് വർഷം നാല് കഴിഞ്ഞു. എന്നാൽ ഉദ്ഘാടന ദിനം വന്ന ഒരു കാർഗോഷിപ്പ് കണ്ട് വിഴിഞ്ഞത്തുകാർ പിന്നെ ആ കപ്പലിനെ കണ്ടിട്ടേയില്ല. വിഴിഞ്ഞത്തെ പുതിയ വാർഫിലടുത്ത കപ്പലിനെ സാക്ഷിയാക്കി ഇതൊരു തുടക്കമാണെന്നും ഇനിയങ്ങോട്ട് കപ്പലുകൾ നിരന്തരം വന്നു പോകുമെന്നും മുൻ മന്ത്രി കെ.ബാബു നടത്തിയ പ്രഖ്യാപനത്തിനത്തിനാണു നാല് വർഷം പൂർത്തിയായത്.
വിഴിഞ്ഞം, കൊല്ലം, വേപ്പുർ എന്നി തുറമുഖങ്ങൾ ബന്ധിപ്പിച്ചായിരുന്നു കോസ്റ്റൽഷിപ്പിംഗ് പദ്ധതി. ഇതിനായി ആഘോഷപൂർവമുള്ള ഉദ്ഘാടനമാണ് വിഴിഞ്ഞത്ത് നടത്തിയത്. ആദ്യമായെത്തിയ കൂറ്റൻ കാർഗോഷിപ്പ് കണ്ട് പലരും അതിശയം കുറി. വരാനിരിക്കുന്ന വികസനം സ്വപ്നം കണ്ട വിഴിഞ്ഞത്തുകാർ സർക്കാർ നിയന്ത്രിക്കുന്ന തുറമുഖത്ത് കപ്പലടുക്കുന്നത് കാണാൻ കൊതിക്കുകയാണെങ്കിലും കടൽ വഴി കണ്ടെയ്നറുകൾ മാത്രം വന്നില്ല. പക്ഷെ കപ്പൽ മുതലാളിമാരെയും ഏജന്‍റുമാരെയും കണ്ടു പിടിച്ച് ക്ഷണിക്കുന്നതിനായി കോസ്റ്റൽ മാനേജരെയ നിയമിച്ചതായാണറിവ്. വർഷം നാല് കഴിഞ്ഞെങ്കിലും പേപ്പർ വർക്കും മറ്റ് നടപടികളും ഡയറക്ടറേറ്റിൽ തുടരുന്നതായി പറഞ്ഞ് ജനത്തെ അധികൃതർ സമാധാനപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഇഴഞ്ഞു നീങ്ങിയാൽ ഏതു കാലത്ത് കാർഗോഷിപ്പടുക്കുമെന്നാണ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചവരുടെ ചോദ്യം.