ജലസമൃദ്ധി പദ്ധതിക്ക് കരമനയാറിന്റെ തീരത്ത് തുടക്കം
01:09 AM Mar 23, 2017 | Deepika.com
കാട്ടാക്കട: കേരളം നേരിട്ടുകൊണ്ട രിക്കുന്ന കൊടിയ ജലക്ഷാമത്തിന്റെ പരിഹാരമെന്നോണം ജനകീയ അടിത്തറയ്ക്ക് രൂപം നൽകണമെന്നും അതിന്റെ മികച്ച ഉദാഹരണമാണ് കാട്ടാക്കട മണ്ഡലത്തിൽ നടന്നതെന്നും മന്ത്രി തോമസ് ഐസക്ക്. ഇന്നലെ കരമനയാറ്റിൻ തീരത്തെ കുണ്ട മണ്കടവിൽ ജലസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നാട്ടിലെ കുളങ്ങളും ജലാശയങ്ങളും നവീകരിക്കാനും പുനരുദ്ധരിക്കാനും പദ്ധതിയിട്ടുണ്ടെന്നും അതിന് സർക്കാർ പച്ചക്കൊടി കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നാട്ടിലെ ജലാശയങ്ങളിൽ ജനകീയ സംരംഭത്തോടെ സമൃദ്ധി പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന ജില്ലക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ജലസംഭരണത്തിനായി മികച്ച പദ്ധതികൾ അടിയന്തിരമായി തയാറാക്കാൻ മന്ത്രി നിർദേശം നൽകി. ഇതിന് ഫണ്ട ് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഐ.ബി സതീഷ് എം എൽഎ അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്. ശിവകുമാർ ജലദിന സന്ദേശം നൽകി. പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ പ്രഫ. വി.കെ. രാമചന്ദ്രൻ പദ്ധതി രേഖ ഹരിത കേരള മിഷൻ വൈസ് ചെയർ പേഴ്സണ്‍ ടി.എൻ. സീമയ്ക്ക് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു