ആദിവാസി വനിത നിരാഹാരസമരം തുടങ്ങുന്നു

12:45 AM Mar 23, 2017 | Deepika.com
കൽപ്പറ്റ: സ്വകാര്യവ്യക്തി കൈയേറി റോഡ് നിർമിച്ച ഭൂമി തിരിച്ചുപിടിക്കാൻ ആദിവാസി വനിത അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നു.
കണിയാന്പറ്റ ചീക്കല്ലൂർ സി.വി. അച്ചപ്പന്‍റെ മകൾ പ്രീതയുടേതാണ് ഏപ്രിൽ 10 മുതൽ കണിയാന്പറ്റ വില്ലേജ് ഓഫീസ് പടിക്കൽ നിരാഹാര സമരം ആരംഭിക്കാനുള്ള തീരുമാനം. അന്യാധീനപ്പെട്ട 20 സെന്‍റ് വയൽ വീണ്ടെടുത്തുനൽകുന്നതിൽ ഭരണസംവിധാനം വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് സമരമെന്ന് ആദിവാസികളിലെ കുറിച്യ സമുദായാംഗമായ പ്രീത പറഞ്ഞു.
പട്ടികജാതി-വർഗ വികസന കോർപറേഷന്‍റെ സാന്പത്തികസഹായത്തോടെ 1992ൽ ചീക്കല്ലൂരിൽ അച്ചപ്പൻ വാങ്ങിയ 1.21 ഏക്കർ ഭൂമിയുടെ ഭാഗമാണ് സ്വകാര്യവ്യക്തി കൈയേറി റോഡ് നിർമിച്ചത്. അച്ചപ്പനും കുടുംബവും സ്ഥലത്ത് ഇല്ലാതിരിക്കെ 2011ലാണ് ഭൂമിയുടെ അതിരിലെ കമുകുകൾ അടക്കം വെട്ടിമാറ്റി ഒരു രാവും പകലും മാത്രമെടുത്ത് റോഡ് പണിതത്. കൈയേറ്റം സംബന്ധിച്ച് അച്ചപ്പൻ കന്പളക്കാട് പോലീസിൽ പരാതി നൽകിയപ്പോൾ തഹസിൽദാരെ സമീപിക്കാനായിരുന്നു നിർദേശം.
ഇതനുസരിച്ച് നൽകിയ പരാതി സ്വീകരിച്ച തഹസിൽദാർ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനു താലൂക്ക് സർവേയരെ ചുമതലപ്പെടുത്തി. സർവേയർ ആവശ്യപ്പെട്ടതനുസരിച്ച് അച്ചപ്പൻ 100 രൂപയുടെ ചെലാൻ അടച്ചെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും സ്ഥലം അളവ് നടന്നില്ല. ഇതേക്കുറിച്ച് ഓഫീസിൽ അന്വേഷിച്ചപ്പോൾ സർവേയർ സ്ഥലംമാറിയെന്നും 100 രൂപ ചെലാൻ വീണ്ടും അടയ്ക്കണമെന്നും നിർദേശമുണ്ടായി.
ചെലാൻ അടച്ച് ആഴ്ചകൾ കാത്തിരുന്നിട്ടും സ്ഥലം അളക്കാൻ സർവേയർ എത്തിയില്ല. നിരാശനായി വീണ്ടും തഹസിൽദാരുടെ കാര്യാലയത്തിലെത്തിയ അച്ചപ്പനോട് സർവേയർ സ്ഥലംമാറിയെന്നും വീണ്ടും ചെലാൻ അടയ്ക്കണമെന്നും ഉദ്യോഗസ്ഥർ ആവർത്തിക്കുകയാണുണ്ടായത്.
ഗതികേടിലായ അച്ചപ്പൻ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ പോലീസ് മേധാവി, വൈത്തിരി ലീഗൽ സർവീസസ് അഥോറിറ്റി എന്നിവർക്ക് നൽകിയ പരാതികളും ഫലം ചെയ്തില്ല.
കൈയേറ്റക്കാരന് രാഷ്‌‌ട്രീയ, അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനമാണ് തങ്ങൾക്ക് നീതി ലഭിക്കുന്നതിനു തടസമെന്ന് പ്രീതയും അച്ചപ്പനും പറഞ്ഞു. പ്രീതയടക്കം രണ്ട് പെണ്‍മക്കളാണ് അച്ചപ്പന്.