പഞ്ചായത്ത് അസി. സെക്രട്ടറിയായ ആലപ്പുഴ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

10:41 PM Mar 22, 2017 | Deepika.com
തൃക്കരിപ്പൂർ(കാസർഗോഡ്): പടന്ന പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ പി.ടി.ജോണിനെ (52) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ പഞ്ചായത്തിലായിരുന്ന ജോണ്‍ തിങ്കളാഴ്ചയാണ് പടന്നയിൽ അസിസ്റ്റന്‍റ് സെക്രട്ടറിയായി ചുമതലയേറ്റത്. ആലപ്പുഴ ചേർത്തല പരത്തിപ്പറന്പ് സ്വദേശിയാണ്. ജീവനക്കാർ മുറിയിൽപോയി അന്വേഷിച്ചപ്പോൾ അകത്തുനിന്നും അടഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു. ജനാല തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ കിടക്കുന്നതായി കണ്ടത്. തുടർന്ന് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ചേർന്ന് പോലീസിന്‍റെ സഹായത്തോടെയാണ് വാതിൽ തുറന്നത്. ചൊവ്വാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണത്തിന്‍റെതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും മറ്റും കട്ടിലിന് സമീപം ഉണ്ടായിരുന്നു. ചന്തേര എസ്ഐ മാരായ എം.പി. പത്മനാഭൻ, കെ.വി. ചന്ദ്രഭാനു എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും. ഭാര്യ: ഡോ. സുജ(ഹോമിയോ മെഡിക്കൽ ഓഫീസർ വൈക്കം, കോട്ടയം). മക്കൾ: ക്രിസ്(എൻജിനീയറിംഗ് ട്രെയിനർ, ഏഴിമല നാവിക അക്കാദമി),കെയിൻസ്(ബിരുദ വിദ്യാർഥി), കെസിയ(ഒന്പതാംതരം വിദ്യാർഥിനി). സഹോദരങ്ങൾ: പി.ടി. മേരിക്കുട്ടി(അധ്യാപിക, തൈക്കാട്ടുശേരി എൽപി സ്കൂൾ), റീത്തമ്മ(മാന്നാർ), ജോളി(അധ്യാപകൻ, ഐടിഐ കായംകുളം), പരേതരായ ബേബി, ജോയ്. പരേതരായ പി.എസ്. തോമസിന്‍റെയും പി.ടി. അന്നമ്മയുടെയും മകനാണ്.