രണ്ട് ബസ് സ്റ്റാൻഡുകൾക്കുമായി ആറ് കോടി: സ്ത്രീകൾക്ക് കരാട്ടെ പഠിക്കാൻ കേന്ദ്രം

10:16 PM Mar 22, 2017 | Deepika.com
എരുമേലി : അടുത്ത സാമ്പത്തികവർഷത്തിൽ 22 കോടി 55 ലക്ഷം രൂപ വരവും 22 കോടി 33 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ഗിരിജ സഹദേവൻ അവതരിപ്പിച്ചു . പ്രസിഡന്‍റ് ടി. എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു . എരുമേലി ടൗണിനടുത്ത് സ്ഥലമെടുത്ത് ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ്, ടൗൺഹാൾ എന്നിവ നിർമിക്കാൻ ബജറ്റിൽ രണ്ടരകോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലുളള ബസ് സ്റ്റാൻഡ് അപര്യാപ്തവും സ്ഥല പരിമിതികൾ മൂലം അസൗകര്യങ്ങൾ നിറഞ്ഞതിനാലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
മുക്കൂട്ടുതറ ടൗണിൽ ഭാവിയിൽ ബസ് സ്റ്റാൻഡ് ലക്ഷ്യമിട്ട് വികസിപ്പിക്കുന്നതിനായി മൂന്നര കോടി രൂപയാണ് ചെലവിടുക. നിലവിലുളള ഷോപ്പിംഗ് കോംപ്ലക്സ് നവീകരിക്കലും ബസ് വേ നിർമാണവുമാണ് നടത്തുക. എരുമേലിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിശ്രമ കേന്ദ്രം നിർമിക്കും. സ്ത്രീകൾക്ക് സ്വയരക്ഷയ്ക്ക് കരാട്ടെ ഉൾപ്പടെ ആയോധന മുറകൾ അഭ്യസിപ്പിച്ച് പരിശീലനം നൽകുന്നതിന് പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത് ശ്രദ്ധേയമായി . മാലിന്യ സംസ്കരണത്തിന് പുതിയ പ്ലാന്‍റ് നിർമിക്കുമെങ്കിലും തുക നിശ്ചയിച്ചിട്ടില്ല . മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണത്തിനും കുടിവെളള പദ്ധതിക്കുമായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്.
ഭൂരഹിതർക്ക് ഭൂമിയും പാർപ്പിടവും അനുവദിക്കുന്നതിന് സർക്കാരിന്‍റെ നവകേരള മിഷൻ പദ്ധതിയിലുൾപ്പെടുത്തും. ആരോഗ്യം, ജൈവകൃഷി - മേഖലകൾക്ക് പദ്ധതികൾ ആവിഷ്കരിച്ച് നവ കേരള മിഷനിൽ നിന്നു ഫണ്ട് സ്വീകരിച്ച് നടപ്പിലാക്കുമെന്ന് ബജറ്റിൽ പറയുന്നു.
പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് സൗജന്യമായി സൗരോർജ വിളക്കുകൾ നൽകും. ഇതുൾപ്പടെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് അടിസ്ഥാന വികസനത്തിനായി 60 ലക്ഷം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. റോഡ് നിർമാണം ഉൾപ്പടെ പശ്ചാത്തല വികസനത്തിന് 26 കോടി 14 ലക്ഷവും സേവന മേഖലക്ക് 26 കോടിയും തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ 26 കോടിയും ലഭിക്കുമെന്ന് ബജറ്റിൽ പ്രതീക്ഷിക്കുന്നു.
കുടുംബശ്രീ വികസനത്തിന് പത്ത് ലക്ഷം രൂപ വിനിയോഗിക്കും. കുടുംബശ്രീ വനിതാ കാന്‍റീൻ വിപുലമാക്കും. ഫയർ സ്റ്റേഷന് സ്ഥലമെടുത്ത് കെട്ടിടം നിർമിക്കുമെന്ന് ബജറ്റിൽ പറയുന്നു . എന്നാൽ തുക നിശ്ചയിച്ചിട്ടില്ല. മുക്കൂട്ടുതറ - മുട്ടപ്പളളി റോഡിൽ ശബരിമല തീർഥാടകർക്ക് വിശ്രമകേന്ദ്രം നിർമിക്കാൻ 50 ലക്ഷം രൂപ വിനിയോഗിക്കാൻ ബജറ്റിൽ നിർദേശിച്ചിട്ടുണ്ട് .