വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

01:40 AM Mar 22, 2017 | Deepika.com
മട്ടാഞ്ചേരി: മത്സ്യബന്ധനം നടത്തവേ കൊച്ചി അഴിമുഖത്ത് വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശികളായ ഹംസയുടെ മകൻ അഷറഫ് (42), ഹസന്‍റെ മകൻ ഷാഹുൽ ഹമീദ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ വഞ്ചിയിൽ കപ്പൽ ചാലിനു സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയിൽ വഞ്ചി മറിയുകയായിരുന്നു.
തിരമാല ശക്തമായതിനാൽ നീന്താൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ മറിഞ്ഞ വഞ്ചിയിൽ അരമണിക്കൂറോളം പിടിച്ചു കിടന്നു.
ഫോർട്ടുകൊച്ചി കടപ്പുറത്ത് ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട വഞ്ചിയും കരയ്ക്ക് എത്തിച്ചു.
മത്സ്യത്തൊഴിലാളികളെ ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പോലീസ് എസ്ഐ റഹീം, സിവിൽ പോലീസ് ഓഫീസർ അജിത്ത് കുമാർ, സന്തോഷ് കുമാർ, ബോട്ട് സ്രാങ്ക് സജീവൻ, ഹാപ്പി രാജ് എന്നിവർ നേതൃത്വം നൽകി.