കർഷകരെ അവഗണിക്കുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നത്: ഉമ്മൻ ചാണ്ടി

12:19 AM Mar 22, 2017 | Deepika.com
പുൽപ്പള്ളി: കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകാത്തത് കർഷകരോടുള്ള അവഗണനയാണെന്ന് ഉമ്മൻചാണ്ടി. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം പാടിച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരൾച്ചയും കൃഷിനാശവും മൂലം കാർഷിക മേഖല വൻ തകർച്ചയാണ് നേരിടുന്നത്. ഉത്പന്നങ്ങളുടെ വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഡിഎഫിന്‍റെ ഭരണകാലങ്ങളിലാണ് കർഷകർക്ക് അർഹമായ പരിഗണന ലഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ മറന്നാണ് പ്രവർത്തിക്കുന്നത്. നല്ലദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന നരേന്ദ്രമോദിയും എല്ലാ ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷവും കർഷകരെ ചൂഷണം ചെയ്യുകയാണ്. റേഷൻ സാധനങ്ങൾ പോലും കിട്ടാതെ ജനങ്ങൾ ദുരിതമനുഭവിക്കുന്പോൾ, അതിന് പരിഹാരം കാണാൻ പോലും സർക്കാരുകൾ തയാറാകുന്നില്ല-അദ്ദേഹം കുറ്റപ്പെടുത്തി.
മീനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൻ. രമേശൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണൻ, കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, എൻ.ഡി. അപ്പച്ചൻ, വർഗീസ് മുരിയൻകാവിൽ, ജോർജ് തട്ടാംപറന്പിൽ, പി.ഡി. സജി, കെ.ജെ. മാണി, എൻ.യു. ഉലഹന്നാൻ, പി.പി. ആലി, ജോസഫ് പെരുവേലി എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം എം.ഐ. ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാറിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറിൽ പി.യു. ദാസ്, കെ.എൽ. പൗലോസ് എന്നിവർ ക്ലാസെടുത്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാർ, മണി പാന്പനാൽ എന്നിവർ പ്രസംഗിച്ചു.