ചാപ്പാ കോളനിയിലെ ദുരിതങ്ങൾക്ക് അറുതിയില്ല

12:18 AM Mar 22, 2017 | Deepika.com
അജിത് മാത്യു

രണ്ട് വർഷം മുന്പ് മാവോയിസ്റ്റ് സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ തൊണ്ടർനാട് കുഞ്ഞോം പ്രദേശത്തെ കോളനികളിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളും പാതിവഴിയിൽ അവസാനിപ്പിച്ച മട്ടാണ്. മാവോവാദികളും തണ്ടർബോൾട്ടും നേർക്കുനേർ സംസ്ഥാനത്ത് ആദ്യമായി ഏറ്റുമുട്ടിയ കുഞ്ഞോം ചാപ്പാ കോളനി ഇപ്പോഴും വാഗ്ദാനങ്ങൾക്കപ്പുറം ഒന്നും നേടാതെ പഴയ രീതിയിൽതന്നെയുള്ള ജിവിതം തുടരുകയാണ്.
2014 ഡിസംബർ എട്ടിന് ചാപ്പയിലെ കോളനിയിലുണ്ടായ വെടിവയ്പിനെ തുടർന്നാണ് തൊണ്ടർനാട് പാക്കേജ് എന്ന പേരിൽ കോളനികളുടെ വികസനത്തിനായി അഞ്ച് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചത്. 2015 മാർച്ച് 31നകം പൂർത്തിയാക്കുമെന്നു പറഞ്ഞ് തുടങ്ങിയ പദ്ധതികളാണ് രണ്ട് വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാക്കാനാവാതെ ഇഴയുന്നത്.
വെടിവയ്പ്പുണ്ടായ ചാപ്പ കോളനി പുതുവർഷത്തിൽ സന്ദർശിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തരാനായി മുഴുവൻ ഉദ്യോഗസ്ഥരുമായാണെത്തിയതെന്നും ദേശവിരുദ്ധശക്തികളോടൊപ്പം കൂടരുതെന്നുമാണ്. ഇതിൽ വിശ്വസിച്ച കോളനി നിവാസികൾ വികസനം വരുന്നതും കാത്തിരുന്നെങ്കിലും സഞ്ചാരയോഗ്യമായ റോഡുപോലും ഇവർക്ക് ലഭിച്ചില്ല.
കോളനിയുടെ വികസനത്തിനായി നാൽപതു ലക്ഷം രൂപയോളമാണ് പദ്ധതിയിൽ വകയിരുത്തിയത്. റോഡ് 2500000, പശുവളർത്തൽ 240000, വീട് കക്കൂസ് നിർമാണം 800000, തൊഴിൽ പരിശീലനം 150000 എന്നിങ്ങനെയായിരുന്നു വകയിരുത്തിയത്. അഞ്ച് കുടുംബങ്ങൾ താാമസിക്കുന്ന ചാപ്പകോളനിയിൽ വികസനമെത്തണമെങ്കിൽ കോളനി വരെയെത്തുന്ന റോഡ് അത്യാവശ്യമാണെന്ന് മനസിലാക്കാൻ ഏറെ തലപുകയ്ക്കേണ്ടതില്ല. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും കോളനിയിലേക്കുള്ള റോഡ് പണി പൂർത്തിയായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഭാഗങ്ങൾ ചെറിയ തോതിൽ നവീകരിച്ചതൊഴിച്ചാൽ മഴക്കാലത്ത് കാൽനടയാത്ര പോലും സാധ്യമല്ലാത്ത റോഡാണ് നിലവിലുള്ളത്. റോഡില്ലാത്തതുകൊണ്ട് സർക്കാർ അനുവദിക്കുന്ന തുകയായ മൂന്നര ലക്ഷത്തിന് വീട് പണിപൂർത്തിയാക്കാനാവില്ല എന്ന കാരണത്താൽ ആരും പുതിയ വീട് പണി ഏറ്റെടുത്തിട്ടില്ല.
അടിസ്ഥാനവികസനമെന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിൽപെടുത്തി കോളനിയിലേക്ക് കുടിവെള്ളമോ കക്കൂസ് നിർമാണമോ നടത്തിയില്ല. ഇപ്പോഴും ഇവർ ആശ്രയിക്കുന്നത് വേനലിൽ വറ്റുന്ന നീരരുവിയെയാണ്.
മാവോവാദി നേതാവ് രൂപേഷിനെ പിടികൂടുന്നതിന് മുന്പായി നിരവധി തവണ മാവോവാദികൾ ഈ കോളനിയിലെത്തിയിരുന്നു. ഈ സമയങ്ങളിലെല്ലാം കോളനി നിവാസികളുടെ ക്ഷേമാന്വേഷണങ്ങൾക്കായി ജനമൈത്രി പോലീസ് ഉൾപ്പെടെ വിവധ സർക്കാർ ഉദ്യോഗസ്ഥർ കോളനികളിലെത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി ട്രൈബൽ പ്രമോട്ടർമാർ പോലും കോളനിയിൽ വന്നു വിവരങ്ങളെടുക്കാറില്ലെന്ന് കോളനിവാസികൾ പറയുന്നു.

തുടരും...