സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പശുസഖി പദ്ധതി സഹായമാകും: സി.കെ. ശശീന്ദ്രൻ എംഎൽഎ

12:18 AM Mar 22, 2017 | Deepika.com
കൽപ്പറ്റ: കുടംബശ്രീ നടപ്പാക്കുന്ന പശുസഖി പദ്ധതി ക്ഷീരമേഖലയിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ ഉപകരിക്കുമെന്ന്് സി.കെ. ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. ക്ഷീര മേഖലയിൽ ശാസ്ത്രീയ പിന്തുണ ഒരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പശുസഖി പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരമേഖലയിൽ നിരവധി തൊഴിലവസരങ്ങളുണ്ടാകുന്ന തിന് പദ്ധതി ഏറെ സഹായകമാകും. മാതൃകാപരമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധചെലുത്തുന്ന കുടുംബശ്രീക്ക് ഈ പദ്ധതിയും വിജയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കർഷകരുമായുള്ള അകലം കുറച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയെ കേരളത്തിലെ ഫാം ടൂറിസത്തിന്‍റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറ്ററിനറി സർവകലാശാലയാണ് 50 പേരടങ്ങുന്ന കുടുംബശ്രീ സംഘങ്ങൾക്ക് പരിശീലനം നൽകുക. ക്ഷീരമേഖലയിൽ ഉത്പാദന വിപണന സംവിധാനങ്ങൾക്ക് ശാസ്ത്രീയമായി പരിശീലനം ലഭിച്ചവരുടെ പിന്തുണ ഒരുക്കുകയെന്നതാണ് പശുസഖി പദ്ധതിയുടെ ലക്ഷ്യം.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖൻ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ജോസഫ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ്. സലിം പദ്ധതി വിശദീകരണം നടത്തി.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് വി. ഉഷാകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗീത, സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർമാരായ സെന്തിൽ കുമാർ, മുഹമ്മദ്, സുബിൻ, അബ്ദുൾ മുനീർ, വൈത്തിരി സിഡിഎസ് ചെയർപേഴ്സണ്‍ സുമ ചന്ദ്രൻ, അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർമാരായ കെ.പി. ജയചന്ദ്രൻ, കെ.എ. ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.